ADVERTISEMENT

കൊച്ചി∙ പാലാരിവട്ടം മേൽപാലം നിർമാണ അഴിമതിക്കേസിൽ അഞ്ചാം പ്രതിയായ മുൻമന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞിനെ വിമർശിച്ച് ഹൈക്കോടതി. ജാമ്യം ലഭിക്കാൻ കോടതിയെ കബളിപ്പിച്ചോ എന്ന് സംശയിക്കാം. ഗുരുതര ആരോഗ്യപ്രശ്നം പറഞ്ഞ് ജാമ്യം നേടിയ ആളെ പിന്നീട് പൊതുപരിപാടികളിൽ കണ്ടുവെന്നും ഹൈക്കോടതി നിരീക്ഷിച്ചു. വി.കെ.ഇബ്രാഹിംകുഞ്ഞിന് ഇളവുനൽകരുതെന്ന് സർക്കാരും കോടതിയോട് ആവശ്യപ്പെട്ടു.

പാലാരിവട്ടം മേൽപാലം അഴിമതിക്കേസിൽ അഞ്ചാംപ്രതിയാണ് ഇബ്രാഹിംകുഞ്ഞ്. ആരോഗ്യസ്ഥിതി മോശമാണെന്ന് പരിഗണിച്ച് അദ്ദേഹത്തിന് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. കേസിൽ അറസ്റ്റിലായതിനു പിന്നാലെ ഇബ്രാഹിംകുഞ്ഞ് ആശുപത്രിയിൽ ചികിൽസ തേടുകയായിരുന്നു. കഴിഞ്ഞ നവംബര്‌‍ 18നാണ് ഇബ്രാഹിംകുഞ്ഞിനെ അറസ്റ്റു ചെയ്തത്.

English Summary: Palarivattom Flyover - High Court against former minister VK Ibrahimkunju

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com