ഊരാളുങ്കലിനും ഡിഎംആർസിക്കും അഭിനന്ദനം; ശ്രീധരന്റെ പേര് പരാമർശിക്കാതെ മുഖ്യമന്ത്രി
![e-sreedharan-pinarayi-vijayan ഇ.ശ്രീധരൻ, പിണറായി വിജയൻ](https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=1120&h=583)
Mail This Article
തിരുവനന്തപുരം∙ പാലാരിവട്ടം മേല്‍പ്പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയ ഊരാളുങ്കല്‍ കോഓപ്പറേറ്റീവ് സൊസൈറ്റിയെയും മേല്‍നോട്ടം വഹിച്ച ഡിഎംആര്‍സിയെയും മുഖ്യമന്ത്രി അഭിനന്ദിച്ചു. ഡിഎംആർസിക്കായി പദ്ധതിയുടെ മേൽനോട്ടം വഹിച്ച ഇ.ശ്രീധരന്റെ പേര് അദ്ദേഹം പരാമർശിച്ചില്ല.
പണി പൂര്‍ത്തിയാക്കി എന്നുമാത്രമല്ല, ഭാരപരിശോധന ഉള്‍പ്പെടെയുള്ളവ നടത്തി ഗുണമേന്മയും ബലവും ഉറപ്പുവരുത്തിയിട്ടുണ്ടെന്നു മുഖ്യമന്ത്രി പറഞ്ഞു. എട്ടു മാസം കൊണ്ട് പൂര്‍ത്തിയാക്കേണ്ട പണിയാണ് അഞ്ചര മാസം കൊണ്ട് പൂര്‍ത്തിയാക്കിയത്.
47.70 കോടി രൂപ എസ്റ്റിമേറ്റില്‍ മുന്‍സര്‍ക്കാരിന്റെ കാലത്ത് പണിത പാലം ഒറ്റവര്‍ഷം കൊണ്ട് തകര്‍ന്നപ്പോഴാണ് 22.86 കോടി രൂപയുടെ നിര്‍മാണച്ചെലവില്‍ 100 വര്‍ഷത്തെ ഉറപ്പുള്ള പാലം പാലാരിവട്ടത്ത് ഒരുക്കിയിരിക്കുന്നത്. ഔദ്യോഗികമായ ഉദ്ഘാടന ചടങ്ങുകളൊന്നും ഇല്ലാതെ ഞായറാഴ്ച വൈകിട്ട് നാലിനു പാലം ഗതാഗതത്തിനു തുറന്നു കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
English Summary: CM Pinarayi Vijayan on Palarivattom Flyover