ADVERTISEMENT

തിരുവനന്തപുരം∙ മുഖ്യമന്ത്രിയെയും സർക്കാരിനെയും കസ്റ്റംസ് വേട്ടയാടുന്നുവെന്നുള്ള ഇരവാദം ബാലിശവും ജനങ്ങളെ വിഡ്ഢികളാക്കാൻ അപര്യാപ്തവുമാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. ജയിലിൽ വധഭീഷണിയുണ്ടായെന്ന സ്വപ്ന സുരേഷിന്റെ പരാതിയിലുണ്ടായ കോടതിപരാമർശം മാറ്റണമെന്നാവശ്യപ്പെട്ട് ജയിൽ ഡിജിപി കോടതിയിൽ നൽകിയ ഹർജിയിൽ കസ്റ്റംസിന്റെ മറുപടിയിലാണ് മുഖ്യമന്ത്രിയുടെയും മറ്റു മന്ത്രിമാരെയും കുറിച്ച് പറയേണ്ടിവന്നത്. അല്ലാതെ കസ്റ്റംസ് സ്വമേധയാ കോടതിയിൽ കൊടുത്ത റിപ്പോർട്ടല്ല. 

തിരഞ്ഞെടുപ്പ്  അടുത്തുവരുന്നുവെന്ന് അറിഞ്ഞുകൊണ്ട് എന്തിനാണ് മുഖ്യമന്ത്രി ജയിൽ ഡിജിപിയെ ഉപയോഗിച്ച് കോടതിയിൽ ഹർജി നൽകിയത്. ഇരവാദം എന്ന തന്ത്രത്തിനാണോയെന്ന് വെളിപ്പെടുത്തണം. ആഴക്കടൽ മൽസ്യബന്ധനത്തിൽ കോടികളുടെ അഴിമതി വാർത്ത മറയ്ക്കാനാണോയെന്ന് ജയിൽ ഡിജിപിയോട് തന്നെ ചോദിക്കണമെന്നും മുരളീധരൻ പറഞ്ഞു. 

സിപിഎമ്മുമാർ പ്രതിഷേധ മാർച്ച് നടത്തേണ്ടത് എകെജി സെന്ററിന് മുന്നിലെ നേതാക്കൾ താമസിക്കുന്ന ഫ്ലാറ്റിലേക്കാണ്. അല്ലെങ്കിൽ പേരുർക്കടയിലെ പൊളിറ്റ് ബ്യൂറോ അംഗത്തിന്റെ വീട്ടിലേക്കാണ്. ഇപ്പോൾ സന്തോഷ് ഇൗപ്പൻ നൽകിയ കൈക്കൂലി ഫോൺ പൊളിറ്റ് ബ്യൂറോ അംഗത്തിന്റെ ഭാര്യയ്ക്ക് എങ്ങനെ കിട്ടി എന്നുകൂടി വെളിപ്പെടുണമെന്നും മുരളീധരൻ പറഞ്ഞു. 

English Summary : V Muraleedharan against LDF march on customs offices

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com