ADVERTISEMENT

കോഴിക്കോട് ∙ കോണ്‍ഗ്രസ് നേതാവ് ടി.സിദ്ദീഖും തിരുവമ്പാടി മുസ്‍ലിം ലീഗ് സ്ഥാനാർഥി സി.പി.ചെറിയ മുഹമ്മദും താമരശ്ശേരി ബിഷപ്പ് മാർ റെമിജിയസ് ഇഞ്ചനാനിയിലുമായി കൂടിക്കാഴ്ച നടത്തി. സഭയുടെ പിന്തുണ അഭ്യർഥിച്ചായിരുന്നു സന്ദർശനം. സ്ഥാനാർഥി പ്രഖ്യാപനത്തിനു മുൻപ് ലീഗിന്റെ മുതിർന്ന നേതാക്കളും ബിഷപ്പ് ഹൗസിൽ എത്തി പിന്തുണ തേടിയിരുന്നു.

കൂടിക്കാഴ്ചയ്ക്കുശേഷം സമൂഹമാധ്യമത്തില്‍ സിദ്ദീഖിന്‍റെ വാക്കുകള്‍ ഇങ്ങനെ:

താമരശ്ശേരി രൂപതാ അധ്യക്ഷൻ ബിഷപ്‌ മാർ റമീജിയോസ്‌ ഇഞ്ചനാനിയേൽ പിതാവുമായി ബിഷപ്പ്  ഹൗസിൽ കൂടിക്കാഴ്ച നടത്തി. തിരുവമ്പാടി യുഡിഎഫ്‌ സ്ഥാനാർഥി സി.പി.ചെറിയ മുഹമ്മദും ഉണ്ടായിരുന്നു. കോൺഗ്രസ്-‌ യുഡിഎഫ്‌ നേതാക്കളായ മാജുഷ്‌ മാത്യു, രാജേഷ്‌ ജോസ്‌, അലക്സ്‌ ചെമ്പകശ്ശേരി, റോയി കുന്നപ്പള്ളി എന്നിവർ ഒപ്പമുണ്ടായിരുന്നു. അഭിവന്ദ്യ പിതാവിന്റെ അനുഗ്രഹവും ആശിർവാദവും ലഭിച്ചത്‌ മുന്നോട്ടുള്ള യാത്രയ്ക്ക്‌ തുണയാകും.

English Summary: T Siddique, CP Cheriya Mohammed met Bishop of Thamarassery

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com