ADVERTISEMENT

തിരുവനന്തപുരം∙ കേരളത്തില്‍ 1054 പേര്‍ക്ക് കോവിഡ്. 24 മണിക്കൂറിനിടെ 38,410 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.74. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 11 മരണങ്ങളാണ് കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചത്. ആകെ മരണം 4407. ചികിത്സയിലായിരുന്ന 3463 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

പോസിറ്റീവായവർ

തിരുവനന്തപുരം 130
മലപ്പുറം 124
എറണാകുളം 119
കോഴിക്കോട് 117
കൊല്ലം 116
കണ്ണൂര്‍ 74
ആലപ്പുഴ 70
തൃശൂര്‍ 70
കോട്ടയം 68
പാലക്കാട് 50
പത്തനംതിട്ട 42
കാസർകോട് 29
ഇടുക്കി 25
വയനാട് 20

നെഗറ്റീവായവർ

തിരുവനന്തപുരം 121
കൊല്ലം 667
പത്തനംതിട്ട 182
ആലപ്പുഴ 272
കോട്ടയം 334
ഇടുക്കി 45
എറണാകുളം 632
തൃശൂര്‍ 225
പാലക്കാട് 83
മലപ്പുറം 171
കോഴിക്കോട് 334
വയനാട് 118
കണ്ണൂര്‍ 167
കാസർകോട് 112

രോഗം സ്ഥിരീകരിച്ചവരില്‍ 33 പേര്‍ സംസ്ഥാനത്തിനു പുറത്തുനിന്നു വന്നവരാണ്. 903 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് ബാധിച്ചത്. 113 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം 78, മലപ്പുറം 120, എറണാകുളം 112, കോഴിക്കോട് 112, കൊല്ലം 113, കണ്ണൂര്‍ 49, ആലപ്പുഴ 68, തൃശൂര്‍ 66, കോട്ടയം 59, പാലക്കാട് 24, പത്തനംതിട്ട 36, കാസർകോട് 24, ഇടുക്കി 22, വയനാട് 20 എന്നിങ്ങനെയാണ് സമ്പര്‍ക്ക ബാധ. 5 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണു രോഗം ബാധിച്ചത്; കണ്ണൂര്‍ 3, തൃശൂര്‍ 2.

ഇതോടെ 27,057 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 10,60,560 പേര്‍ ഇതുവരെ കോവിഡില്‍നിന്നു മുക്തി നേടി. വിവിധ ജില്ലകളിലായി 1,43,461 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,39,309 പേര്‍ വീട്/ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റീനിലും 4152 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 449 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഒരു പുതിയ ഹോട്സ്‌പോട്ടാണുള്ളത്; ഒരു പ്രദേശത്തേയും ഒഴിവാക്കിയിട്ടില്ല. ആകെ 352 ഹോട്സ്‌പോട്ടുകളാണുള്ളത്.

English Summary : Kerala covid 19 updates, March 15, 2021

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com