ADVERTISEMENT

തൃശൂർ ∙ ഹെലികോപ്റ്ററിൽ പറന്നിറങ്ങി, നൂറുകണക്കിനു പ്രവർത്തകരുടെ ആവേശം ഏറ്റുവാങ്ങി നാമനിർദേശ പത്രിക സമർപ്പിച്ചു തൃശൂരിലെ എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപി എംപി വിശ്രമത്തിനായി കൊച്ചിയിലേക്കു മടങ്ങി. വ്യാഴം രാവിലെ 11 മണിയോടെ, ശോഭാ സിറ്റിയിലെ ഹെലിപാഡിൽ എത്തിയ അദ്ദേഹത്തെ ജില്ലാ നേതാക്കൾ സ്വീകരിച്ചു. തുടർന്ന് കാറിൽ അയ്യന്തോളിലെ കലക്ടറേറ്റിലേക്ക് പത്രിക നൽകാൻ തിരിച്ചു.

പുഴയ്ക്കലിൽ കാത്തുനിന്ന അണികളെ കൈവീശി കാണിച്ച് ബൈക്ക് റാലിയുടെ അകമ്പടിയോടെ അദ്ദേഹം കലക്ടറേറ്റിലെത്തി. നടൻ ദേവൻ ഒപ്പമുണ്ടായിരുന്നു. ആർഡിഒ എൻ.കെ.കൃപയ്ക്ക് പത്രിക നൽകുമ്പോൾ സമയം 12.15. പത്രിക സമർപ്പിച്ച് പുറത്തിറങ്ങുമ്പോൾ കലക്ടറേറ്റിലെ ജീവനക്കാരും മാധ്യമ പ്രവർത്തകരും കാത്തു നിൽപ്പുണ്ടായിരുന്നു.

5 മിനിറ്റു മാധ്യമങ്ങളുടെ ചോദ്യങ്ങൾക്കു മുൻപിൽ മറുപടി ആക്‌ഷൻ. പുറത്തിറങ്ങുമ്പോൾ മൊബൈൽ ക്യാമറകൾ മിന്നി. കലക്ടറേറ്റിനു മുൻപിൽ ബിജെപി പ്രവർത്തകർ പൂമാല അണിയിച്ചു സ്വീകരിച്ചു. കൈവീശി കാണിച്ച് അഭിവാദ്യം അർപ്പിച്ച് തിരികെ കാറിലേക്ക്.ല ഒരു മണിയോടെ തിരിച്ച് ശോഭാ സിറ്റിയിലെത്തി ഹെലികോപ്റ്ററിൽ കൊച്ചിയിലേക്ക് തിരിച്ചു. ഇനി, ഡോക്ടർമാർ നിർദേശിച്ച പ്രകാരമുള്ള വിശ്രമത്തിനു ശേഷം 24ന് പ്രചാരണത്തിന് മണ്ഡലത്തിൽ തിരിച്ചെത്തും.

1200-SURESH-GOPI-TCR
തൃശൂർ നിയോജക മണ്ഡലം എൻഡിഎ സ്ഥാനാർഥിയായി നാമനിർദ്ദേശ പത്രിക സമർപ്പിച്ച ശേഷം നടൻ സുരേഷ് ഗോപി കലക്ടറേറ്റിൽ നിന്നും പുറത്തിറങ്ങിയപ്പോൾ അണിയിച്ച പൂമാലയിൽ പോക്കറ്റിലിരുന്ന കൂളിങ് ഗ്ലാസ് കുടുങ്ങിയത് മാറ്റാനെത്തുന്ന പ്രവർത്തകർ .നടൻ ദേവൻ സമീപം ചിത്രം ; റസൽ ഷാഹുൽ ∙ മനോരമ

English Summary : Suresh Gopi submits nomination

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com