ADVERTISEMENT

ഗുണ്ടൂർ∙ ഒരു മാസത്തിനിടെ രണ്ട് ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്ത കേസിൽ 19കാരൻ അറസ്റ്റിൽ. ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ ജില്ലയിൽ ഗോപി എന്നയാളാണ് അറസ്റ്റിലായത്. ഗുണ്ടൂരിലെ തടേപ്പള്ളിയില്‍ മെല്ലാംപുടി, വടേശ്വരം എന്നിവിടങ്ങളിലാണ് സംഭവം നടന്നത്.

ഈ ആഴ്ച ആദ്യം മെല്ലാംപുടിയിൽനിന്ന് കാണാതായ ആറു വയസ്സുകാരനെ കാണാതായി രണ്ടു ദിവസത്തിനു ശേഷം മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. മാർച്ച് 14നു വീടിന് പുറത്ത് കളിക്കുകയായിരുന്ന കുട്ടിയെ അന്നു വൈകിട്ട് 3 മണിയോടെയാണ് കാണാതായത്. കുട്ടിയുടെ മരണത്തിൽ ഗോപിക്ക് പങ്കുണ്ടെന്ന് ആരോപിച്ച് കുടുംബം പൊലീസിനെ സമീപിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ പൊലീസ് പ്രത്യേക സംഘം രൂപീകരിച്ചു.

ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. കുട്ടിയെ വാഴത്തോട്ടത്തിലേക്ക് തട്ടിക്കൊണ്ടുപോയ ശേഷം ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയതായി പ്രതി പൊലീസിനോട് പറഞ്ഞു.

ചോദ്യം ചെയ്യലിനിടെ, വടേശ്വരത്തുനിന്ന് ഫെബ്രുവരി 11ന് ഉച്ചകഴിഞ്ഞ് 3 മണി മുതൽ കാണാതായ മറ്റൊരു ആൺകുട്ടിയെ (8 വയസ്സ്) കുറിച്ചും പൊലീസ് ചോദിച്ചു. കുട്ടി ബക്കിങ്ഹാം കനാലിൽ വീണ് മരിച്ചതാണെന്നാണ് പൊലീസും കുടുംബവും വിശ്വസിച്ചിരുന്നത്. എന്നാൽ ആ കുട്ടിയേയും ഇതേ രീതിയിൽ കൊലപ്പെടുത്തിയതാണെന്ന് പ്രതി സമ്മതിച്ചു.

പ്രതിക്ക് 14 വയസ്സായിരുന്നപ്പോള്‍, സുഹൃത്തിനെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ബക്കിങ്ഹാം കനാലിൽ ഉപേക്ഷിച്ചതായി അഭ്യൂഹമുണ്ടായിരുന്നുവെന്ന് പ്രദേശവാസികൾ പറയുന്നു. എന്നാൽ സംഭവത്തിൽ കേസൊന്നും റജിസ്റ്റർ ചെയ്തിരുന്നില്ല. പ്രതിയുടെ അച്ഛനും  കുറ്റവാളിയാണെന്നു പ്രദേശവാസികൾ പറയുന്നു. ആദ്യ ഭാര്യയെ കൊലപ്പെടുത്തിയ കുറ്റത്തിന് ഇയാളെ 14 വർഷം തടവിന് ശിക്ഷിച്ചിരുന്നു.

English Summary: Andhra Man Accused Of Sexually Assaulting, Killing 2 Boys

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com