ADVERTISEMENT

നിയമസഭാ തിരഞ്ഞെടുപ്പിൽ മലപ്പുറം ജില്ലയിൽ യുഡിഎഫ് വൻനേട്ടമുണ്ടക്കുമെന്ന് നോരമ ന്യൂസ് വിഎംആര്‍ സര്‍വേ ഫലം. മലപ്പുറം സര്‍വേ: യുഡിഎഫ് – 15, എല്‍ഡിഎഫ്–1, എന്‍ഡിഎ–0. മലപ്പുറം വോട്ട് വിഹിതം: യുഡിഎഫ് – 48.22 %,  LDF - 39.15 %, എന്‍ഡിഎ – 9.34 %, മറ്റുള്ളവര്‍ – 3.29 %. വോട്ട് വിഹിതത്തില്‍ യുഡിഎഫിന്  9.07 ശതമാനം ലീഡ്.

മലപ്പുറത്ത് പ്രീപോളില്‍ യുഡിഎഫ് മുന്നില്‍ തന്നെ വ്യക്തമാണ്. നിലമ്പൂര്‍ യുഡിഎഫ് തിരിച്ചുപിടിക്കുമെന്ന് സര്‍വേ പറയുന്നു. ഇവിടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പിവി അന്‍വര്‍ പിന്നിലെന്നാണ് സര്‍വേ പ്രവചിക്കുന്നത്. ഈ മണ്ഡലത്തില്‍ സ്വര്ണക്കടത്ത് കേസില്‍ സര്‍ക്കാരിന് പങ്കുണ്ടെന്ന് കരുതുന്നുണ്ടോ? എന്ന ചോദ്യത്തിന് പങ്കെടുത്ത 38 ശതമാനം പേര് സര്‍ക്കാരിന് പങ്കുണ്ടെന്ന് അഭിപ്രായപ്പെട്ടു. പൊന്നാനി ആകട്ടെ യുഡിഎഫ് തിരിച്ചുപിടിക്കുമെന്നും സര്‍വേ പ്രവചിക്കുന്നു.

മലപ്പുറം തിരൂര്‍ മണ്ഡലം നേരിയ മേല്‍ക്കൈയോടെ യുഡിഎഫ് നിലനിര്‍ത്തുമെന്ന് സര്‍വേ ഫലം. തവനൂര്‍ മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി മുന്നിലെന്നാണ് പ്രവചനം. സാമാന്യം നല്ല മാര്‍ജിനിലാണ് മുന്നിലെന്നും മാര്‍ച്ച് 15 വരെ നടത്തിയ സര്‍വേ ഫലം പറയുന്നു. കോട്ടക്കലില്‍ യുഡിഎഫ് തന്നെയാണ് മുന്നില്‍. 

വേങ്ങരയില്‍ ലീഗ് സ്ഥാനാര്‍ഥി മുനിലെന്ന് സര്‍വേ. നല്ല ശതമാനം വോട്ടിന്റെ ലീഡ് നേടുമെന്ന് സര്‍വേ പറയുന്നു. താനൂരിലും യുഡിഎഫ് നല്ല മാര്‍ജിനില്‍ മുന്നിലാണെന്ന് സര്‍വേ പ്രവചിക്കുന്നു. തിരൂരങ്ങാടിയിലാകട്ടെ യുഡിഎഫ് തന്നെ മുന്നില്‍. ഇവിടെ പക്ഷേ നല്ല മല്‍സരത്തിന്‍റെ പ്രതീതി ഉണ്ടാക്കുന്നു സര്‍വേ. കോവിഡ് പ്രതിരോധം എങ്ങനെ വിലയിരുത്തുന്നു? എന്ന ചോദ്യത്തോട് തിരൂരങ്ങാടി പറഞ്ഞത് ഇങ്ങനെ: സര്‍ക്കാരിന് നല്ല റാങ്കിങ് ആണ് നല്‍കുന്നത്. 22 ശതമാനം പേര്‍ വളരെ മികച്ചതെന്നും 39 ശതമാനം പേര്‍ മികച്ചതെന്നും രേഖപ്പെടുത്തി. 33 ശതമാനം പേര്‍ സര്‍ക്കാരിന്റേത് ശരാശരി പ്രകടനമാണെന്ന് വിലയിരുത്തി. മോശമെന്ന് അഭിപ്രായമുള്ള 3 ശതമാനം പേരുണ്ട്. വളരെ മോശമെന്ന് 3 ശതമാനം. 

അഞ്ചാം മണ്ഡലമായ മഞ്ചേരിയിലും യുഡിഎഫ് മുന്നിലെന്ന് സര്‍വേ. പെരിന്തല്‍മണ്ണയിലാകട്ടെ, യുഡിഎഫ് സ്ഥാനാര്‍ഥി സാമാന്യം നല്ല മാര്‍ജിനില്‍ മുന്നിലെന്ന് സര്‍വേ പറയുന്നു. മങ്കടയിലും മലപ്പുറത്തും യുഡിഎഫ് സ്ഥാനാര്‍ഥി തന്നെ ജയിക്കുമെന്ന് സര്‍വേ പറയുന്നു. മങ്കടയില്‍ സമാന്യം നല്ല മാര്‍ജിനിലാണ് മുന്നിലെന്ന് സര്‍വേ പറയുന്നു. മലപ്പുറത്തും കൂറ്റന്‍ മുന്നേറ്റമാണ് ലീഗ് സ്ഥാനാര്‍ഥി നടത്തുകയെന്ന് സര്‍വേ വെളിപ്പെടുത്തുന്നു. കൊണ്ടോട്ടി മണ്ഡലത്തില്‍ യുഡിഎഫിനാണ് മുന്നേറ്റം. മികച്ച വോട്ടുശതമാനത്തിലാണ് വിജയമെന്ന് സര്‍വേ പ്രവചിക്കുന്നു. 

ഏറനാട്ടും യുഡ‍ിഎഫ് സ്ഥാനാര്‍ഥി എളുപ്പത്തില്‍ വിജയമുറപ്പിക്കുന്നുവെന്ന് സര്‍വേ പറയുന്നു. കോവിഡ് പ്രതിരോധത്തിന് സര്‍ക്കാരിന് നല്ല റാങ്കിങ് ആണ് മണ്ഡലം നല്കുന്നത്. 26 ശതമാനം പേര്‍ വളരെ മികച്ചതെന്നും 48 ശതമാനം പേര്‍ മികച്ചതെന്നും രേഖപ്പെടുത്തി. 19 ശതമാനം പേര്‍ സര്‍ക്കാരിന്റേത് ശരാശരി പ്രകടനമാണെന്ന് വിലയിരുത്തി. മോശമെന്ന് അഭിപ്രായമുള്ള 4 ശതമാനം പേരുണ്ട്. വളരെ മോശമെന്ന് പറഞ്ഞത് 3 ശതമാനം മാത്രം. 

വണ്ടൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥി നല്ല നിലയില്‍ മുന്നിലെന്ന് സര്‍വേ പറയുന്നു. സ്വര്‍ണക്കടത്ത് കേസില്‍ സര്‍ക്കാരിന് പങ്കുണ്ടെന്ന് കരുതുന്നുണ്ടോ? എന്ന ചോദ്യത്തോട് വണ്ടൂരുകാര്‍ പ്രതികരിച്ചത് ഇങ്ങനെ: സര്‍വേയില്‍ പങ്കെടുത്ത 47 ശതമാനം പേര്‍ സര്‍ക്കാരിന് പങ്കുണ്ടെന്ന് അഭിപ്രായപ്പെട്ടു. 32 ശതമാനം പേര്‍ പങ്കില്ലെന്ന് പറഞ്ഞു. 21 ശതമാനം വ്യക്തമായ അഭിപ്രായം രേഖപ്പെടുത്തിയില്ല. സര്‍വേയിൽ പങ്കെടുത്ത 45 ശതമാനം പേരും രാഷ്ട്രീയമുണ്ടെന്ന നിലപാടിലാണ്. രാഷ്ട്രീയമില്ലെന്ന് 16 ശതമാനം. 39 ശതമാനം പേര് വ്യക്തമായ അഭിപ്രായം രേഖപ്പെടുത്തിയില്ല.

English Summary: Manorama news pre poll survey Malappuram district

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com