ADVERTISEMENT

ലക്‌നൗ∙  ഉത്തര്‍പ്രദേശിലെ രാംപുരില്‍ സംശയരോഗിയായ ഭര്‍ത്താവ് 22കാരിയായ ഭാര്യയോടു ചെയ്തത് കൊടുംക്രൂരത. ഭാര്യ തന്നെ വഞ്ചിക്കുകയാണെന്ന സംശയിച്ച ഇരുപത്തിയഞ്ചുകാരനായ ഭര്‍ത്താവ് യുവതിയുടെ സ്വകാര്യഭാഗം അലുമിനിയം കമ്പി ഉപയോഗിച്ച് തുന്നിച്ചേര്‍ത്തു. പൊലീസ് അറസ്റ്റ് ചെയ്ത ഭര്‍ത്താവ് രാകേഷ് കുറ്റം സമ്മതിച്ചു. രണ്ടു വര്‍ഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. 

മാരകമായി പരുക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പടിഞ്ഞാറന്‍ യുപിയിലെ രാംപുരില്‍ ഞായറാഴ്ചയാണ് നാടിനെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്. താന്‍ വഞ്ചിക്കുന്നില്ലെന്ന് യുവതി കരഞ്ഞു പറഞ്ഞിട്ടും രാകേഷ് ഭാര്യയെ മര്‍ദിച്ച് അവശയാക്കുകയായിരുന്നു. തുടര്‍ന്നാണ് സ്വകാര്യഭാഗം കമ്പികൊണ്ട് തുന്നിച്ചേര്‍ത്തത്. യുവതി അലറിക്കരഞ്ഞതോടെ ഇയാള്‍ വീട്ടില്‍നിന്ന് ഓടി രക്ഷപ്പെട്ടു. 

വേദനകൊണ്ടു പുളഞ്ഞ യുവതി അടുത്ത ഗ്രാമത്തില്‍ താമസിക്കുന്ന അമ്മയെ സഹായത്തിനായി വിളിപ്പിച്ചു. അമ്മയാണ് പൊലീസില്‍ വിവരം അറിയിച്ചത്. തുടര്‍ന്ന് ആംബുലന്‍സിലാണ് യുവതിയെ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചത്. അമ്മയുടെയും മറ്റൊരു സ്ത്രീയുടെയും സഹായത്തോടെ വേദന സഹിച്ച് സ്ത്രീ ആശുപത്രിയിലേക്കു നടക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. 

തുടര്‍ന്ന് പൊലീസ് നടത്തിയ തിരച്ചിലില്‍ ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തു. ഭാര്യ ഗ്രാമത്തിലുള്ള മറ്റൊരാളെ കാണാറുണ്ടെന്നും അവിഹിതബന്ധം പുലര്‍ത്തുന്നുണ്ടെന്നും ഭര്‍ത്താവ് പൊലീസിനോടു പറഞ്ഞു. പലതവണ വിലക്കാന്‍ ശ്രമിച്ചു. ഫലമില്ലാതെ വന്നതോടെ ദേഷ്യത്തില്‍ അലുമിനിയം കമ്പി കൊണ്ട് സ്വകാര്യഭാഗം തുന്നിച്ചേര്‍ക്കുകയായിരുന്നുവെന്നും ഇയാള്‍ പൊലീസിനോടു പറഞ്ഞു.

English Summary: UP Man Suspected Wife Was Cheating, Stitched Her Genitals; Arrested: Cops

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com