ADVERTISEMENT

നിയമസഭാ തിരഞ്ഞെടുപ്പിൽ കോട്ടയം ജില്ലയിൽ എൽഡിഎഫ് നേട്ടം കൊയ്യുമെന്ന് മനോരമ ന്യൂസ്–വിഎംആര്‍ അഭിപ്രായ സര്‍വേ. എൽഡിഎഫ് – 6, യുഡിഎഫ് – 2, ജനപക്ഷം – 1 എന്ന നിലയിലാണ് അഭിപ്രായ സര്‍വേ പ്രവചിക്കുന്നത്. പാലായില്‍ എല്‍ഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമെന്ന് സര്‍വേ പറയുന്നു. വോട്ട് വിഹിതത്തില്‍ എല്‍ഡിഎഫിന് 0.57 ശതമാനത്തിന്റെ മുന്‍തൂക്കം മാത്രം സര്‍വേ പ്രവചിക്കുന്നു. കടുത്തുരുത്തിയില്‍ എല്‍ഡിഎഫിന് മേല്‍ക്കൈ എന്നാണ് സര്‍വേ. വൈക്കത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥി വിജയിക്കുമെന്ന് സര്‍വേ പ്രവചിക്കുന്നു.

ഏറ്റുമാനൂരും കാഞ്ഞിരപ്പള്ളിയും എൽഡിഎഫ് നിലനിർത്തുമെന്ന് സര്‍വേ പ്രവചിക്കുന്നു. കോട്ടയത്ത് കനത്ത പോരാട്ടം പ്രവചിക്കുന്ന സർവേ, പുതുപ്പള്ളി യുഡിഎഫ് നിലനിർത്തുമെന്നും പറയുന്നു. ചങ്ങനാശേരിയിൽ എൽഡിഎഫിന്റെ അട്ടിമറി സാധ്യത സര്‍വേ പ്രവചിക്കുന്നു. ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന പൂഞ്ഞ​ാറിൽ ജനപക്ഷം പാർട്ടിക്ക് നേരിയ മുൻതൂക്കമുണ്ടെന്നും സര്‍വേ പ്രവചിക്കുന്നു.

ജോസ് കെ.മാണി യുഡിഎഫിന് നഷ്ടമുണ്ടാക്കുമോ എന്ന ചോദ്യത്തിന് പാലാക്കാര്‍ നല്‍കിയ മറുപടി: 66  ശതമാനം പേര്‍ നഷ്ടമുണ്ടാകുമെന്നും 20 ശതമാനം നഷ്ടം വരില്ലെന്നും നിലപാടെടുത്തു. 14 ശതമാനം പേര്‍ വ്യക്തമായ നിലപാടെടുത്തില്ല. പ്രതിപക്ഷത്തിന്റെ പ്രവര്‍ത്തനം എങ്ങനെ എന്ന് ചോദ്യത്തിന് വൈക്കം നല്‍കിയ മറുപടി: ഏറ്റവും മികച്ചതെന്ന് സര്‍വേയില്‍ പങ്കെടുത്ത 5  ശതമാനം പേര്‍ അഭിപ്രായപ്പെട്ടു. മികച്ചതെന്ന് 35 ശതമാനം. 41 ശതമാനം പേര്‍ ശരാശരി മാര്‍ക്ക് നല്‍കി. മോശം പ്രകടനമെന്ന് 12  ശതമാനം പേര്‍ പറഞ്ഞു. വളരെ മോശമെന്ന് 7 ശതമാനവും.

English Summary: Manorama news pre poll survey Kottayam district

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com