ബാലഭാസ്‌കറിന്റെ മരണം: പുനരന്വേഷണം ആവശ്യപ്പെട്ട് ഹർജികൾ
Mail This Article
തിരുവനന്തപുരം∙ വയലനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകട മരണത്തിൽ പുനരന്വേഷണം ആവശ്യപ്പെട്ട് രണ്ട് ഹർജികൾ. ഹർജികൾ കോടതി ഫയലിൽ സ്വീകരിച്ചു. സി.ആർ.ഉണ്ണി, കലാഭവൻ സോബി എന്നിവരാണ് ഹർജി നൽകിയത്. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലാണ് ഹർജി നൽകിയിരിക്കുന്നത്.
ബാലഭാസ്‌കറിന്റെ മരണത്തിൽ അസ്വഭാവികതയുണ്ടെന്ന് കാട്ടിയാണ് രണ്ടു പേരും ഹർജി നൽകിയിരിക്കുന്നത്. സിബിഐ അന്വേഷണം തൃപ്‌തികരമല്ലെന്നും ഹർജിയിൽ ആരോപിക്കുന്നു. ഹർജിയുടെ പകർപ്പ് സിബിഐ പ്രോസിക്യൂട്ടർക്ക് കോടതി കൈമാറി. ഹർജിയിൽ വാദം ഈ മാസം 29 ന് കോടതി പരിഗണിക്കും.
സോബി ജോർജിനെതിരെ ക്രിമിനൽ കേസ് എടുക്കണം എന്ന് ആവശ്യപ്പെട്ട് സിബിഐ നൽകിയ ഹർജി നിലനിൽക്കുമ്പോഴാണ് പുനരന്വേഷണം ആവശ്യപ്പെട്ട് സോബി കോടതിയെ സമീപിച്ചിരിക്കുന്നത്. അന്വേഷണ സംഘത്തെ ഒന്നാകെ തെറ്റിദ്ധരിപ്പിച്ചു എന്നാണ് സോബിക്കെതിരെ സിബിഐയുടെ ആരോപണം. 2018 സെപ്റ്റംബർ 25ന് പുലർച്ചെയാണ് അപകടമുണ്ടായത്.
English Summary: New petitions in court seeking reinvestigation into Balabhaskar's death