ADVERTISEMENT

കൊച്ചി ∙ നിയമസഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം ജില്ലയിൽ എൽഡിഎഫ് വൻ നേട്ടമുണ്ടാക്കുമെന്ന് മനോരമ ന്യൂസ്– വിഎംആര്‍ അഭിപ്രായ സര്‍വേ. രണ്ടു മണ്ഡലങ്ങളിൽ എൻഡിഎയ്ക്കും സർവേ സാധ്യത പ്രവചിക്കുന്നു. എൽഡിഎഫ്– 12, എൻഡിഎ – 2, യുഡിഎഫ് – 0 എന്ന നിലയിലാണ് ജില്ലയിലെ സാധ്യത പ്രവചിക്കുന്നത്.

നേമത്ത് എൻഡിഎയ്ക്കാണ് സാധ്യത. യുഡിഎഫിനു സ്ഥാനാര്‍ഥി ആകുന്നതിനു മുന്‍പാണു സര്‍വേ നടന്നത് എന്നത് പ്രധാനമാണ്. അരുവിക്കരയിലും കോവളത്തും അട്ടിമറി സാധ്യതയുണ്ടെന്ന് സർവേ പറയുന്നു. പാറശ്ശാല, കാട്ടാക്കട, നെയ്യാറ്റിൻകര എന്നീ മണ്ഡലങ്ങളിലും എൽഡിഎഫിനു സാധ്യത പ്രവചിക്കുന്നു. വര്‍ക്കലയില്‍ എല്‍ഡിഎഫാണ് മുന്നിൽ. സാമാന്യം നല്ല മാര്‍ജിനിലാണ് മുന്നിലുള്ളത്. യുഡിഎഫിനു സ്ഥാനാര്‍ഥി ആകുന്നതിനു മുന്‍പായിരുന്നു സര്‍വേ.

ആറ്റിങ്ങല്‍, ചിറയിന്‍കീഴ്, നെടുമങ്ങാട്, വാമനപുരം മണ്ഡലങ്ങളിൽ എല്‍ഡിഎഫിനാണു മുൻതൂക്കം. കനത്ത രാഷ്ട്രീയ പോരാട്ടം നടക്കുന്ന കഴക്കൂട്ടത്തും എൽഡിഎഫിനാണ് സർവേ ജയസാധ്യത പ്രവചിക്കുന്നത്. സര്‍വേ നടത്തിയ കാലയളവില്‍ യുഡിഎഫിനും എന്‍ഡിഎയ്ക്കും സ്ഥാനാര്‍ഥി ആയില്ലെന്നത് ശ്രദ്ധേയമാണ്. ഈ കാലയളവില്‍ മണ്ഡലത്തില്‍ രണ്ടാം സ്ഥാനത്ത് എന്‍ഡിഎ തന്നെയാണ്. മൂന്നാം സ്ഥാനത്താണ് യുഡിഎഫ്.

ശബരിമല തിരഞ്ഞെടുപ്പ് വിഷയമാണോ എന്ന ചോദ്യത്തിന് കഴക്കൂട്ടം പ്രതികരിച്ചത് ഇങ്ങനെ: 45 ശതമാനം പേരും ശബരിമല തിരഞ്ഞെടുപ്പ് വിഷയമാണ് എന്ന് രേഖപ്പെടുത്തി. 30 ശതമാനം പേര്‍ ശബരിമല വിഷയമല്ല എന്ന് കരുതുന്നു. 25 ശതമാനം പേര്‍ വ്യക്തമായ അഭിപ്രായം രേഖപ്പെടുത്തിയില്ല. 

കഴിഞ്ഞ ഉപതിരഞ്ഞെടുപ്പിൽ പിടിച്ചെടുത്ത വട്ടിയൂർക്കാവ് എൽഡിഎഫ് നിലനിർത്തുമെന്നാണ് സർവേ. അവിടെയും സര്‍വേ കാലത്ത് യുഡിഎഫിന് സ്ഥാനാര്‍ഥി ആയിട്ടില്ല. ഇവിടെ സിറ്റിങ് എംഎല്‍എയുടെ പ്രകടനം എങ്ങനെ വിലയിരുത്തുന്നു എന്ന ചോദ്യത്തിന് മറുപടി ഇങ്ങനെ: ഏറ്റവും മികച്ചതാണെന്ന് 11.36 ശതമാനം പേരും മികച്ചതാണെന്ന് 49.43 ശതമാനം പേരും വിലയിരുത്തി. ശരാശരി എന്ന് പറഞ്ഞത് 35.22 ശതമാനം. മോശം എന്ന് പറഞ്ഞത് 3.40 ശതമാനം. വളരെ മോശമെന്ന് അഭിപ്രായപ്പെട്ടവര്‍ 0.56 ശതമാനം. 

ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന തിരുവനന്തപുരം മണ്ഡലത്തിൽ എൻഡിഎയ്ക്ക് നേരിയ മുൻതൂക്കമെന്ന് സർവേ സൂചിപ്പിക്കുന്നു. കനത്ത പോരാട്ടം നടക്കുന്ന മണ്ഡലത്തിൽ എൻഡിഎ ഒന്നാമതും എൽഡിഎഫ് രണ്ടാമതും യുഡിഎഫ് മൂന്നാമതും എന്നാണ് പ്രവചിക്കുന്നത്. 

അഴിമതി തടയുന്നതില്‍ ആരാണ് മെച്ചം എന്ന ചോദ്യത്തോട് വാമനപുരം പ്രതികരിച്ചത് ഇങ്ങനെ: എൽഡിഎഫിനെ 43 ശതമാനം പേര്‍ പിന്തുണച്ചു. 26 ശതമാനം യുഡിഎഫിനെയും 20 ശതമാനം എൻഡിഎയെയും പിന്തുണച്ചു. 11 ശതമാനം പേർ മറ്റുകക്ഷികളെ പിന്തുണയ്ക്കുന്നു. 

അഴിമതി തടയുന്നതില്‍ ആരാണ് മെച്ചം എന്ന ചോദ്യത്തിനു വര്‍ക്കലയിലെ വോട്ടര്‍മാര്‍ക്ക് എല്‍ഡിഎഫിനെയാണ് കൂടുതല്‍ വിശ്വാസം, 57 ശതമാനം പിന്തുണച്ചു. യുഡിഎഫിനൊപ്പം 35 ശതമാനം അണിനിരന്നപ്പോള്‍ 7 ശതമാനത്തിന്റെ പിന്തുണ മാത്രമേ എന്‍ഡിഎയ്ക്കുള്ളൂ. 1 ശതമാനം മറ്റു കക്ഷികള്‍ക്കൊപ്പം.

ശബരിമല തിരഞ്ഞെടുപ്പ് വിഷയമാണോ എന്ന ചോദ്യത്തിന് നെടുമങ്ങാട് നല്‍കിയ ഉത്തരം: 37 ശതമാനം പേരും അതെയെന്നു രേഖപ്പെടുത്തി. 30 ശതമാനം പേര്‍ ശബരിമല തിരഞ്ഞെടുപ്പ് വിഷയമല്ല എന്ന് കരുതുന്നു. 33 ശതമാനം പേര്‍ വ്യക്തമായ അഭിപ്രായം രേഖപ്പെടുത്തിയില്ല.

English Summary: Manorama news pre poll survey Thiruvananthapuram district

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com