തൃശൂര്‍ പൂരം: പാസുകള്‍ കൂട്ടണമെന്ന് ഘടകക്ഷേത്രങ്ങള്‍; കലക്ടർ യോഗം വിളിച്ചു
Mail This Article
×
തൃശൂര്‍∙ പൂരത്തിന് കൂടുതല്‍ പേര്‍ക്ക് പാസ് അനുവദിക്കണമെന്ന് എട്ടു ഘടക ക്ഷേത്രങ്ങള്‍. 500 പാസ് വീതം നല്‍കണമെന്നാണ് ആവശ്യം. ഘടകക്ഷേത്രങ്ങളെ അവഗണിക്കുന്നതായും പരാതിയുണ്ട്. കലക്ടര്‍ ഘടക ക്ഷേത്രഭാരവാഹികളുടെ യോഗം വിളിച്ചു.
വെള്ളിയാഴ്ചയാണ് പൂരത്തിന് കൊടിയേറുന്നത്. ഏപ്രിൽ 23നാണു പൂരം. പൂരത്തിന് പങ്കെടുക്കുന്നവർക്ക് പാസ് നിർബന്ധമാണെന്ന് കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറി അറിയിച്ചിരുന്നു. ടെസ്റ്റ് നടത്തിയവർക്കും വാക്സീൻ എടുത്തവർക്കുമാണ് പാസ് നൽകുക.
English Summary : Thrissur Collector called meeting to discuss the demand to increase number of passes
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.