ADVERTISEMENT

കാസര്‍കോട്∙ കോട്ടികുളത്ത് യുവാവിനെ കൊന്നത് ആണിയടിച്ച പലക കൊണ്ട് മര്‍ദിച്ചാണെന്ന് കണ്ടെത്തി. കസ്റ്റഡിയിലുള്ള പ്രതി ഇതുവരെ കുറ്റം സമ്മതിച്ചിട്ടില്ല. മരിച്ചയാളെ തിരിച്ചറിയാത്തതിനാല്‍ പോസ്റ്റ്മോര്‍ട്ടം ചെയ്യുന്നത് അ‍ഞ്ച് ദിവസത്തേക്ക് നീട്ടിവച്ചു. 

മൃതദേഹം ചാക്കിലാക്കി വലിച്ചിഴച്ചുകൊണ്ടുവരുന്ന ഈ ദൃശ്യത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ ആണ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്. കര്‍ണാടക സ്വദേശി ഉമേഷാണ് പിടിയിലായത്. എന്നാല്‍ ഇയാളില്‍ നിന്ന് കൊലപാതകത്തെക്കുറിച്ച് ഒന്നും അറിയാനായിട്ടില്ല.

ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന് മാത്രമല്ല, പലപ്പോഴും വിചിത്രമായ രീതിയിലാണ് ഉമേഷ് പ്രതികരിക്കുന്നത്. മാനസികനില തകരാറിലായതുപോലെ അഭിനയിക്കുകയാണോയെന്നും പൊലീസിന് സംശയമുണ്ട്.

ആണിയടിച്ച പലക കൊണ്ടുള്ള മര്‍ദനമേറ്റാണ് യുവാവ് മരിച്ചതെന്ന് ഇന്‍ക്വസ്റ്റില്‍ കണ്ടെത്തി. തലയ്ക്കേറ്റ ആഴത്തിലുള്ള മുറിവും മരണകാരണമായെന്നാണ് നിഗമനം. മരിച്ചയാളെ തിരിച്ചറിയാനുള്ള ശ്രമം പുരോഗമിക്കുകയാണ്.  നിലവില്‍ പരിയാരം മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുകയാണ് മൃതദേഹം. 

English Summary: Youth beaten to death brutally in Kasaragod

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com