തമിഴ്നാട്ടിൽ വീണ്ടും ഓക്സിജന് ദുരന്തം; ഗര്‍ഭിണി അടക്കം 6 പേര്‍ മരിച്ചു
Mail This Article
×
ചെന്നൈ∙ തമിഴ്നാട്ടില്‍ വീണ്ടും ഓക്സിജന്‍ കിട്ടാതെ കോവിഡ് രോഗികളുടെ മരണം. മധുര രാജാജി സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയില്‍ ഗര്‍ഭിണി അടക്കം ആറുപേര്‍ മരിച്ചു. തിങ്കളാഴ്ച ഉച്ചയോടെയാണു സംഭവം. ആശുപത്രിയിലെ ഓക്സിജന്‍ ശേഖരം തീര്‍ന്നുപോകുകയായിരുന്നു. ഉടന്‍ തന്നെ ടാങ്കര്‍ ലോറിയില്‍ ഓക്സിജന്‍ എത്തിച്ചു വിതരണം പുനഃസ്ഥാപിച്ചു. ഈ സമയത്താണ് വെന്റിലേറ്ററിലുണ്ടായിരുന്ന ആറു രോഗികള്‍ മരിച്ചത്.
1500ല്‍ അധികം കോവിഡ് രോഗികള്‍ ചികിത്സയിലുള്ള ആശുപത്രിയാണ് രാജാജി. മരണകാരണം ഓക്സിജന‍് വിതരണം നിലച്ചതാണെന്നു വ്യക്തമായതോടെ രോഗികളുടെ ബന്ധുക്കള്‍ ആശുപത്രി പരിസരത്ത് പ്രതിഷേധിച്ചു. ഒരാഴ്ച മുൻപു സമാനമായ സംഭവത്തില്‍ ചെങ്കല്‍പേട്ട് മെഡിക്കല്‍ കോളജില്‍ 13 പേര്‍ ശ്വാസം കിട്ടാതെ മരിച്ചിരുന്നു.
English Summary : Oxygen Shortage : 6 died in Madurai
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.