ADVERTISEMENT

എറണാകുളം∙ കോതമംഗലത്ത് ഡെന്റൽ കോളജ് വിദ്യാർഥി മാനസയെ വെടിവച്ചു കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. മാനസയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയ രഖിലിന്‍റെ സുഹൃത്തായ കണ്ണൂർ ഇളയാവൂർ സ്വദേശി ആദിത്യനെയാണ് അറസ്റ്റ് ചെയ്തത്. ഇതോടെ ഈ കേസിൽ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി.  

ആദിത്യനുമൊത്ത് നാലംഗ പൊലിസ് സംഘം ബിഹാറിലേക്ക് തിരിച്ചു. തുടരന്വേഷണത്തിന്‍റെ ഭാഗമായാണ് ബിഹാറിലേക്ക് പോയിരിക്കുന്നത്. ജൂലൈ 30ന് വൈകിട്ട് മൂന്നിനാണ് സംഭവം നടന്നത്. നെല്ലിക്കുഴി ഇന്ദിരാ ഗാന്ധി ഡെന്റൽ കോളജിലെ ഹൗസ് സർജൻ കണ്ണൂർ നാറാത്ത് സ്വദേശി ഡോ. പി.വി. മാനസയെ (24) വെടിവച്ചു കൊലപ്പെടുത്തിയശേഷം രഖിൽ ജീവനൊടുക്കുകയായിരുന്നു. രഖിലിന് തോക്കു നൽകിയതുമായി ബന്ധപ്പെട്ട് ബിഹാർ സ്വദേശികളായ സോനുകുമാർ മോദി (22), മനീഷ്കുമാർ വർമ (21)  എന്നിവരെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു.

English Summary : Manasa murder case: One more arrested

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com