സ്വർണക്കടത്ത്: പ്രതി സരിത്തിനെ സഹായിച്ച അസി.പ്രിസൺ ഓഫിസർക്ക് സസ്പെൻഷൻ
Mail This Article
×
തിരുവനന്തപുരം∙ സ്വർണക്കടത്ത് കേസ് പ്രതി സരിത്തിനു പൂജപ്പുര സെൻട്രൽ ജയിലിൽ സഹായം നൽകിയിരുന്നതായി ആരോപണമുയർന്ന അസി.പ്രിസൺ ഓഫിസർ ബോസിനു സസ്പെൻഷൻ. ആരോപണത്തെത്തുടർന്നു നേരത്തേ വിയ്യൂർ അതീവ സുരക്ഷാ ജയിലിലേക്കു സ്ഥലം മാറ്റിയിരുന്നു. തുടർന്നു ജയിൽ വകുപ്പ് നടത്തിയ പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണു സസ്പെൻഷൻ.
ജയിലിൽ സൂപ്രണ്ട് ഉൾപ്പെടെ ചില ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തുന്നതായി സരിത് കസ്റ്റംസ് കോടതിയിൽ പരാതി നൽകിയിരുന്നു. ഇതേത്തുടർന്നുള്ള അന്വേഷണത്തിലാണ് സരിത് ഉൾപ്പെടെയുള്ളവരുമായി ബോസ് സംശയകരമായ ഇടപെടൽ നടത്തിയിരുന്നതായി കണ്ടെത്തിയത്.
English Summary: Gold smuggling case: Suspension of Assistant Prison Officer who assisted Sarith.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.