‘2 വര്‍ഷമായി ക്യാംപസില്‍ ഇല്ലാത്ത വിദ്യാര്‍ഥികൾ’; അഭിഷേകിനെയും നിഥിനയെയും പറ്റി പ്രിന്‍സിപ്പല്‍
Mail This Article
കോട്ടയം ∙ 2 വര്‍ഷമായി ക്യാംപസില്‍ ഇല്ലാത്ത വിദ്യാര്‍ഥികളാണ് പ്രതിയും മരിച്ച പെണ്‍കുട്ടിയുമെന്ന് പാലാ സെന്‍റ് തോമസ് കോളജ് പ്രിന്‍സിപ്പല്‍ ഫാ. ജെയിംസ് ജോണ്‍ മംഗലത്ത്. ‘കോഴ്സ് പൂര്‍ത്തിയാക്കിയവരാണ് ഇരുവരും. സെക്യൂരിറ്റി വിളിച്ചു പറഞ്ഞപ്പോഴാണ് കാര്യങ്ങൾ അറിയുന്നത്. ഉടൻ തന്നെ കോളജ് ജീവനക്കാരെ വിളിച്ചു പറയുകയും അവരെത്തി പെൺകുട്ടിയെ ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു’- പ്രിൻസിപ്പൽ പറഞ്ഞു.
തിങ്കളാഴ്ച രാവിലെ 11.15 ഓടെയാണ് പാലാ സെന്‍റ് തോമസ് കോളജ് ക്യാംപസില്‍ ബിരുദ വിദ്യാര്‍ഥിനി തലയോലപ്പറമ്പ് സ്വദേശി നിഥിന മോളെ കഴുത്തറുത്തു കൊലപ്പെടുത്തിയത്. സഹപാഠി കൂത്താട്ടുകുളം സ്വദേശി അഭിഷേക് ബൈജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കോളജില്‍ പരീക്ഷയ്‌ക്ക് എത്തിയപ്പോഴായിരുന്നു ആക്രമണം.
English Summary: St Thomas College principal on nithya murder