ADVERTISEMENT

വൈക്കം ∙ പാലായിൽ കൊല്ലപ്പെട്ട നിതിനയുടെ മൃതദേഹം തലയോലപ്പറമ്പിലെ വീട്ടിലെത്തിച്ചു. നിരവധിപ്പേരാണ് അവസാനമായി നിതിനയെ കാണാനെത്തിയത്. മിടുക്കിയായ പെൺകുട്ടിയുടെ മരണം ഇപ്പോഴും നാട്ടുകാർക്കും ബന്ധുക്കൾക്കും വിശ്വസിക്കാനാവുന്നില്ല. നിലവിളിച്ചുകൊണ്ടാണ് പലരും നിതിനയ്ക്ക് അന്തിമോപചാരം അർപ്പിച്ചത്.

nith
നിതിനയെ അവസാനമായി കാണാൻ കാത്തുനിൽക്കുന്ന നാട്ടുകാർ (ചിത്രം: റിജോ ജോസഫ്)

സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ചു മന്ത്രി വി.എൻ.വാസവനും സി.കെ.ആശ എംഎൽഎയും നിതിനയുടെ വീട്ടിലെത്തി. പൊതുദർശനത്തിന് ശേഷം നിതിനയുടെ മൃതദേഹം തുറവേലിക്കുന്നിലെ അമ്മയുടെ സഹോദരന്റെ വീട്ടിലെത്തിച്ചു. ഇവിടെയാണ് സംസ്കാരം. നിതിനയുടെ കഴുത്തിലേറ്റ മുറിവ് ആഴത്തിലും വീതിയിലുമുള്ളതാണെന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോർട്ടിൽ പറയുന്നു.

നിതിനയെ കൊലപ്പെടുത്തിയതു ദിവസങ്ങള്‍ നീണ്ട ആസൂത്രണത്തിനൊടുവിലെന്നാണു വിലയിരുത്തല്‍. ഒരാഴ്ച മുന്‍പേ ബ്ലേ‍ഡ് വാങ്ങിയെന്ന് പ്രതി അഭിഷേക് പൊലീസിനോട് പറഞ്ഞു. പേപ്പര്‍ കട്ടറിലെ പഴയ ബ്ലേഡ് മാറ്റി പുതിയതിട്ടാണ് അഭിഷേക് എത്തിയത്. നിതിനയുടെ അമ്മയ്ക്ക് അടക്കം ഭീഷണി സന്ദേശം അയച്ചിരുന്നുവെന്നും പ്രതി സമ്മതിച്ചു.  

നിതിനമോൾ, അഭിഷേക്
നിതിന, അഭിഷേക്

English Summary: Pala murder case updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com