ADVERTISEMENT

തൃശൂർ∙ കൊടകര കുഴല്‍പ്പണക്കവര്‍ച്ച കേസില്‍ 1,40,000 രൂപ കൂടി കണ്ടെടുത്തു. പ്രതിയുടെ ചാലക്കുടിയിലെ സുഹൃത്തിന്റെ വീട്ടില്‍ നിന്നാണു പണം പിടിച്ചെടുത്തത്. മൂന്നരക്കോടി കവര്‍ന്ന കേസില്‍ ഇതുവരെ ഒന്നരക്കോടി രൂപ കണ്ടെടുത്തു. 

നേരത്തേ 1,46,0000 രൂപയോളം കണ്ടെടുത്തിരുന്നു. കേസിൽ മുഖ്യപ്രതികളാണു രഞ്ജിത്തും ഭാര്യ ദീപ്തിയും. കുറ്റപത്രം സമര്‍പ്പിച്ച ശേഷം ഇരുവർക്കും ജാമ്യം കിട്ടിയെങ്കിലും ഇവരുടെ മൊഴിയെടുക്കൽ തുടർന്നിരുന്നു. ചാലക്കുടിയിലെ സുഹൃത്ത് ഷിന്റോയുടെ പക്കൽ പണം സൂക്ഷിക്കാനായി കൊടുത്തുവെന്ന് ദീപ്തി പറഞ്ഞതു പ്രകാരമാണ് പൊലീസ് ഷിന്റോയുടെ വീട്ടിലെത്തുകയും പണം കണ്ടെടുക്കുകയും ചെയ്തത്. 

കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണു പണം നഷ്ടപ്പെടുന്നത്. ബിജെപിയുടെ തിരഞ്ഞെടുപ്പ് ഫണ്ടായ മൂന്നര കോടി രൂപ 21 അംഗ സംഘം തട്ടിയെടുത്തുവെന്നാണ് കേസ്.

English Summary: Kodakara case investigation follow up

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com