ADVERTISEMENT

കോഴിക്കോട് ∙ കെ.എം.ഷാജി അനധികൃതമായി സ്വത്തുസമ്പാദിച്ചെന്ന കേസിൽ വിജിലന്‍സ്, മുസ്‌ലിം ലീഗ് നേതാവ് കെ.പി.എ. മജീദിന്റെ മൊഴിയെടുത്തു. കണ്ണൂരില്‍നിന്നുള്ള വിജിലന്‍സ് സംഘമാണ് മൊഴിയെടുത്തത്. തിരഞ്ഞെടുപ്പ് സമയത്തെ ഫണ്ടുപിരിവിനെക്കുറിച്ചാണ് അന്വേഷണം. അഴീക്കോട് പ്ലസ് ടു കോഴവിവാദവുമായി ബന്ധപ്പെട്ടാണ് മൊഴിയെടുത്തത്.

കോഴിക്കോട് പൊലീസ് ക്ലബിൽ വച്ചായിരുന്നു മൊഴിയെടുക്കൽ. ചോദ്യം ചെയ്യലിനു ശേഷം പുറത്തുവന്ന മജീദ് മൊഴി നൽകിയ കാര്യം നിഷേധിച്ചു. കേസുമായി ബന്ധപ്പെട്ടല്ല, ഡിവൈഎസ്പിയെ വ്യക്തിപരമായി കാണാനെത്തിയതെന്നാണു മജീദ് അവകാശപ്പെട്ടത്.

English Summary: Plus two bribery case:Vigilance record statement of K. P. A. Majeed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com