ADVERTISEMENT

മുംബൈ ∙ 200 കോടി രൂപയുടെ തട്ടിപ്പുകേസിൽ ബോളിവുഡ് താരം നോറ ഫത്തേഹിക്ക് ആശ്വസം. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പരാതിയിൽ താരത്തെ 45–ാമത്തെ സാക്ഷിയായി ഉൾപ്പെടുത്തി. അതേസമയം, നടി ജാക്വിലിൻ ഫെർണാണ്ടസ് ഇപ്പോഴും ഇഡിയുടെ നിരീക്ഷണത്തിലാണ്. ഡിസംബർ 3ന് സമർപ്പിച്ച ഇഡിയുടെ പരാതിയിൽ 178 സാക്ഷികളുടെ പട്ടികയിൽ ജാക്വിലിനെ ഉൾപ്പെടുത്തിയിട്ടില്ല.

പ്രതി സുകാഷ് ചന്ദ്രശേഖറിൽനിന്നു സമ്മാനങ്ങൾ കൈപ്പറ്റിയെന്ന ആരോപണം നോറ നിഷേധിച്ചിരുന്നു. ചെന്നൈയിൽ നടന്ന ഒരു പരിപാടിക്കുശേഷം സുകാഷിന്റെ പങ്കാളി ലീന മരിയ പോൾ കാർ നൽകുമെന്ന് അറിയിച്ചിരുന്നതായി നോറ ഇഡിക്കു മൊഴി നൽകിയിരുന്നു. 2020 ഡിസംബറിൽ സുകാഷ്, നോറയ്ക്ക് പുതിയ ബിഎംഡബ്ല്യു കാർ നൽകിയെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ നടത്തിയ ചോദ്യംചെയ്യലിലാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്.

leena-maria-1
സുകാഷ്, ലീന മരിയ പോൾ

താൻ കേസിൽ ഒരു ‘ഇര’ ആണെന്നും ഒരു തരത്തിലുള്ള കള്ളപ്പണം വെളുപ്പിക്കൽ ഇടപാടിലും ഉൾപ്പെട്ടിട്ടില്ലെന്നും നോറ പറഞ്ഞു. 2020 ഡിസംബർ 20ന് ചെന്നൈയിൽ നടന്ന പരിപാടിക്കു മുൻപ് സുകാഷിനെ  പരിചയമുണ്ടായിരുന്നില്ലെന്നും ഇതുവരെ ‘സിഗ്നൽ’ ആപ് ഉപയോഗിച്ചിട്ടില്ലെന്നും അവർ വ്യക്തമാക്കി.

jacqueline-fernandez-Sukesh-1248-18
സുകാഷിനൊപ്പം ജാക്വിലിൻ

അതേസമയം, ജാക്വിലിനും സുകാഷും ചെന്നൈയില്‍വച്ച്  പലതവണ കൂടിക്കാഴ്ച നടത്തിയതിന്റെ തെളിവുകൾ ഇഡിക്ക് ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ നടിയെ ഏഴുമണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. സുകാഷ് ചന്ദ്രശേഖറും ജാക്വിലിന്‍ ഫെര്‍ണാണ്ടസുമൊന്നിച്ചുള്ള സ്വകാര്യചിത്രവും പുറത്തു വന്നിരുന്നു. സുകാഷ് ജാക്വിലിനെ ചുംബിക്കുന്ന മിറര്‍ സെല്‍ഫിയാണ് പ്രചരിച്ചത്. ജയിലിലായിരുന്ന സുകാഷ് പരോളില്‍ ഇറങ്ങിയ സമയത്ത് എടുത്തതാണു സെല്‍ഫിയെന്നാണ് സൂചന.

ഫോട്ടോയില്‍ കാണുന്ന ഫോണ്‍ ഉപയോഗിച്ചാണ് സുകാഷ് തട്ടിപ്പിനായി ജയിലില്‍നിന്നു വിളിച്ചിരുന്നത്. തട്ടിപ്പിനായി ഉപയോഗിച്ച ഇസ്രയേല്‍ റജിസ്ട്രേഷനുള്ള സിം കാര്‍ഡ് ഉപയോഗിച്ചിരുന്നത് ഈ ഫോണിലായിരുന്നു. തട്ടിപ്പില്‍ നടിക്കും പങ്കുണ്ടോയെന്നാണ് ഇഡി അന്വേഷിക്കുന്നത്. എന്നാൽ, സുകാഷുമായി ബന്ധമുണ്ടെന്ന തരത്തിലുള്ള വാര്‍ത്തകള്‍ വാസ്തവമല്ലെന്നു നടി ജാക്വിലിന്‍ പ്രതികരിച്ചിരുന്നു. കഴിഞ്ഞ ഓഗസ്റ്റില്‍ ചെന്നൈയിലെ ഇരുവരുടെയും ബംഗ്ലാവില്‍ നടത്തിയ റെയ്ഡില്‍ 16 ആഡംബര കാറുകളും രണ്ടു കിലോ സ്വര്‍ണവും പിടിച്ചെടുത്തിരുന്നു.

English Summary: Relief for Nora Fatehi, ED lists her as prosecution witness; Jacqueline Fernandez still under scanner

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com