കേരളത്തിൽ 17,755 പേർക്ക് കോവിഡ്; ടിപിആർ 26.92 %, തിരുവനന്തപുരത്ത് 4,694
Mail This Article
തിരുവനന്തപുരം∙സംസ്ഥാനത്ത് ഇന്ന് 17,755 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 65,937 സാംപിൾ പരിശോധിച്ചു. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 6 വാര്‍ഡുകൾ. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. 26.92 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ്.
∙ ശനിയാഴ്ച സ്ഥിരീകരിച്ച രോഗബാധ
തിരുവനന്തപുരം – 4,694
എറണാകുളം – 2,637
തൃശൂര്‍ – 1,731
കോഴിക്കോട് – 1,648
കോട്ടയം – 1,194
പത്തനംതിട്ട – 863
കണ്ണൂര്‍ – 845
പാലക്കാട് – 835
കൊല്ലം – 831
ആലപ്പുഴ – 765
മലപ്പുറം – 728
ഇടുക്കി – 417
കാസർകോട് – 317
വയനാട് – 250
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,95,338 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിൽ. ഇവരില്‍ 1,91,286 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷനല്‍ കോറന്റൈനിലും 4,052 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 596 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
നിലവില്‍ 90,649 കോവിഡ് കേസുകളില്‍, 4 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 17 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് പുതുതായി സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 89 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 50,674 ആയി.
ശനിയാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ 150 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 16,488 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 964 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 153 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3819 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം – 486, കൊല്ലം – 141, പത്തനംതിട്ട – 321, ആലപ്പുഴ – 208, കോട്ടയം – 303, ഇടുക്കി – 126, എറണാകുളം – 757, തൃശൂര്‍ – 201, പാലക്കാട് – 186, മലപ്പുറം – 123, കോഴിക്കോട് – 467, വയനാട് – 82, കണ്ണൂര്‍ – 302, കാസര്‍കോട് – 116 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 90,649 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 52,18,681 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
English Summary: Kerala reports 17,755 fresh COVID-19 cases, TRP at 26.92%