ADVERTISEMENT

കൊച്ചി∙ നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ വകവരുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിലെ ആറാം പ്രതിയായ അജ്ഞാതനായ വിഐപി താനല്ലെന്ന വെളിപ്പെടുത്തലുമായി പ്രവാസി വ്യവസായി മെഹബൂബ് അബ്ദുല്ല. സംവിധായകൻ ബാലചന്ദ്രകുമാർ പറയുന്ന വിഐപി താനല്ല. തന്റെ പേര് കേസുമായി ബന്ധപ്പെട്ട് വരുന്നത് എന്തുകൊണ്ടെന്ന് അറിയില്ല. 

ബാലചന്ദ്രകുമാറിനെ അറിയില്ല. അദ്ദേഹം പറയുന്ന കാര്യങ്ങൾ പൊലീസ് തെളിയിക്കട്ടെ. ദിലീപുമായി ബിസിനസ് ബന്ധം മാത്രമേയുള്ളൂ. സമീപകാലത്ത് ദിലീപിന്റെ വീട്ടിൽ പോയിട്ടില്ല. മൂന്നു വർഷം മുൻപ് ഖത്തറിലെ ഹോട്ടൽ സംരംഭവുമായി ബന്ധപ്പെട്ട് ദിലീപിനെ കണ്ടിരുന്നു. ദിലീപ് ജാമ്യത്തിലിറങ്ങിയ ശേഷമാണോ വീട്ടിൽ പോയി കണ്ടെതെന്ന് ഓർമയില്ല. ദിലീപ് തന്നെ ‘ഇക്ക’ എന്നാണ് വിളിക്കുന്നത്. നാർകോ അനലിസിസ് പരിശോധനയ്ക്കുൾപ്പെടെ എന്തിനും താൻ തയാറാണെന്നും അദ്ദേഹം പറഞ്ഞു.

2017 നവംബർ 15ന് ദിലീപിന്റെ വീട്ടിലെത്തി എന്നു പറയുന്നയാൾ ദിലീപിന്റെ അടുത്ത സുഹൃത്തായ പ്രവാസി  വ്യവസായിയാണെന്ന് തിരിച്ചറിഞ്ഞിരുന്നു. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ദിലീപിന് കൈമാറിയത് വിഐപി എന്നായിരുന്നു ബാലചന്ദ്രകുമാറിന്റെ മൊഴി.

English Summary: NRI businessman Mahaboob Abdulla says he is not the VIP in Actress attack case 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com