ADVERTISEMENT

തിരുവനന്തപുരം∙ സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് വി.കെ.പ്രശാന്ത് എംഎല്‍എ. മന്ത്രിമാരുടെ ഓഫിസുകള്‍ നിര്‍ജീവമെന്നും സര്‍ക്കാരിന് വേഗം കുറവെന്നും വിമര്‍ശനം. ഒന്നാം പിണറായി സര്‍ക്കാരിന്റെ വേഗം ഇപ്പോഴില്ല. കോര്‍പറേഷനിലെ ഫണ്ട് തട്ടിപ്പില്‍ അന്വേഷണം വേണമെന്നും വി.കെ.പ്രശാന്ത് എംഎല്‍എ ആവശ്യപ്പെട്ടു. പൊതുചര്‍ച്ചയിലാണ് പാളയം ഏരിയ കമ്മിറ്റിയുടെ പ്രതിനിധിയായി വി.കെ പ്രശാന്ത് സംസാരിച്ചത്.

കഴിഞ്ഞ രണ്ടുദിവസമായി സർക്കാരിനെതിരെ വിമർശനം ഉയരുകയാണ്. ദൈനംദിന ഭരണത്തിൽ പാർട്ടി ഇടപെടേണ്ട എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞതിനെയും അംഗങ്ങൾ വിമർശിച്ചു. പാർട്ടി -സർക്കാർ ബന്ധത്തെക്കുറിച്ച് സംസ്ഥാന സമിതി അംഗീകരിച്ച നയരേഖയുടെ അടിസ്ഥാനത്തിലാണ്, ഭരണത്തിൽ പാർട്ടി ഇടപെടരുതെന്ന് പ്രതിനിധി സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്.

ഭരണം നടത്താൻ ചില സഖാക്കളെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അക്കാര്യം അവർ നോക്കിയാൽ മതിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത് എങ്ങനെയെന്നു മനസ്സിലാകുന്നില്ലെന്ന് പറഞ്ഞ് പൊതുചർച്ചയിൽ ആദ്യം സംസാരിച്ച വർക്കലയിൽ നിന്നുള്ള പ്രതിനിധിയാണ് വിമർശനത്തിന് തുടക്കമിട്ടത്.

സാധാരണക്കാരൻ വന്നു കാണുമ്പോൾ സഹായം ചെയ്യേണ്ടത് പാർട്ടിയാണ്. മന്ത്രിമാരുടെ ഓഫിസുകളിൽനിന്നു സഖാക്കളും ജനപ്രതിനിധികളും ദുരനുഭവം നേരിടുന്നുവെന്നും മുഖ്യമന്ത്രിയുടെ ഓഫിസിൽ കാര്യങ്ങൾ നോക്കാൻ ആരുമില്ലെന്ന സ്ഥിതിയാണെന്നും തുടർന്ന് സംസാരിച്ച പല പ്രതിനിധികളും വിമർശിച്ചു. ആരുടെയും ക്വട്ടേഷൻ പിടിച്ചല്ല, ജനങ്ങളുടെ ആവശ്യത്തിനാണ് മന്ത്രിമാരുടെ ഓഫിസിൽ പോകുന്നത്. എന്നാൽ ആരുടെയോ ക്വട്ടേഷനുമായി വന്നിരിക്കുന്നു എന്ന ധാരണയിലുള്ള സംസാരമാണ് അവിടെയുള്ള ഉദ്യോഗസ്ഥരുടേതെന്നും അവർ പൊതുചർച്ചയിൽ പറഞ്ഞു.

English Summary: V.K. Prakash slams Pinarayi Government

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com