‘മകൻ പറഞ്ഞതെല്ലാം കോടതിയിൽ പറഞ്ഞു’; പൾസർ സുനിയുടെ അമ്മ രഹസ്യമൊഴി നല്കി
Mail This Article
കൊച്ചി ∙ നടിയെ ആക്രമിച്ച കേസിലെ പ്രതി പള്‍സര്‍ സുനിയുടെ അമ്മ ശോഭനയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. ആലുവ മജിസ്ട്രേട്ട് കോടതി രേഖപ്പെടുത്തിയ രഹസ്യമൊഴിയില്‍ തനിക്ക് അറിയാവുന്നതും മകന് പറഞ്ഞതുമായ എല്ലാ കാര്യങ്ങളുമുണ്ടെന്ന് ശോഭന പ്രതികരിച്ചു. മകന്റെ ജീവനു ഭീഷണിയുണ്ട്. മകനെ തിരികെ വേണം എന്നു പറഞ്ഞു. അറിയാവുന്ന കാര്യങ്ങളെല്ലാം പറഞ്ഞിട്ടുണ്ട്– ശോഭന മാധ്യമങ്ങളോടു പറഞ്ഞു.
അതിനിടെ, നടിയെ അക്രമിച്ച കേസിലെ വിചാരണ സമയം സര്‍ക്കാരിന്റെ ആവശ്യം പരിഗണിച്ച് നീട്ടാനാകില്ലെന്ന് സുപ്രീംകോടതി തിങ്കളാഴ്ച അറിയിച്ചു. കാലാവധി നീട്ടാനാവശ്യപ്പെട്ട് വിചാരണക്കോടതി ജഡ്ജിക്ക് കോടതിയെ സമീപിക്കാമെന്നും ജസ്റ്റിസ് എ.എം.ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. അധിക സാക്ഷികളുടെ വിസ്താരം നീട്ടിവയ്ക്കണം എന്നാവശ്യപ്പെട്ടു പ്രോസിക്യൂഷൻ ഹൈക്കോടതിയെയും സമീപിച്ചു.
English Summary: Confidential statement of mother of Pulsar Suni was recorded