ADVERTISEMENT

അടിമാലി∙ കൊച്ചി – ധനുഷ്കോടി ദേശീയ പാതയിൽ അടിമാലി വാളറ വെള്ളച്ചാട്ടത്തിന് സമീപം ലോറി കൊക്കയിലേക്ക് മറിഞ്ഞ് രണ്ടു പേർ മരിച്ചു. ലോറിയുടെ ഡ്രൈവറും ക്ലീനറുമായ നേരിയമംഗലം തലക്കോട് സിജി, സന്തോഷ് എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി എട്ടോടെയാണ് സംഭവം. ഏറെ നേരത്തെ തിരച്ചിലിനു ശേഷം പുലർച്ചെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. 

വാളറ കുത്തിനും ചീയപ്പാറക്കും ഇടയിലാണ് ലോറി രാത്രി നിയന്ത്രണം വിട്ട് കൊക്കയിലേക്ക് പതിച്ചത്. അടിമാലിയിൽ നിന്നും കോതമംഗലത്തേക്ക് വരികയായിരുന്ന ടോറസ് ലോറി 300 അടി താഴ്ചയിൽ കൊക്കയിലേക്ക് വീഴുകയായിരുന്നു. ഒട്ടേറെ തവണ മറിഞ്ഞ ശേഷം വാഹനം ദേവിയാറിന്റെ കരയിൽ പതിച്ചു. ഹൈവേ പൊലീസും നാട്ടുകാരും വനപാലകരും ചേർന്ന് രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. 

English Summary : Adimali lorry accident, 2 died

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com