ADVERTISEMENT

ദേവികുളം∙ ജാതീയ വേര്‍തിരിവുണ്ടാക്കിയത് സിപിഎമ്മെന്ന് ദേവികുളം മുന്‍ എം.എല്‍.എ എസ്.രാജേന്ദ്രന്‍. ജാതി നോക്കി സ്ഥാനാര്‍ഥിയെ വച്ചെന്നും പുറത്താക്കല്‍ ചിലരുടെ ഗൂഢശ്രമങ്ങള്‍മൂലമെന്നും അദ്ദേഹം ആരോപിച്ചു. 

എസ്.രാജേന്ദ്രനെ പാർട്ടിയിൽനിന്ന് ഒരു വർഷത്തേക്കു പാർട്ടി സസ്പെൻഡ് ചെയ്തിരുന്നു. ദേവികുളത്തുനിന്ന് 2006 മുതൽ 3 തവണ എംഎൽഎയായ എസ്.രാജേന്ദ്രൻ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ദേവികുളത്തെ എൽഡിഎഫ് സ്ഥാനാർഥി എ.രാജയെ തോൽപിക്കാൻ ശ്രമിച്ചെന്ന് അന്വേഷണ കമ്മിഷൻ കണ്ടെത്തിയതിനെത്തുടർന്നാണു നടപടി. എം.എം. മണി  പരസ്യമായി രംഗത്തെത്തിയതും രാജേന്ദ്രനു തിരിച്ചടിയായി.

English Summary: S Rajaendran reacts against CPM leaders

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com