ADVERTISEMENT

കണ്ണൂർ∙ തോട്ടട ബോംബാക്രമണ കേസിൽ പ്രതികൾക്ക് സ്ഫോടകവസ്തു നൽകിയ ആളെ തിരിച്ചറിഞ്ഞു. കണ്ണൂർ സ്വദേശിയായ ഇയാൾ ഉടൻ കസ്റ്റഡിയിലാകുമെന്ന് പൊലീസ് അറിയിച്ചു.

പ്രതികൾ സ്ഫോടക വസ്തുക്കൾ വാങ്ങിയത് കണ്ണൂരിലെ പടക്ക കടയിൽനിന്നല്ലെന്ന് കണ്ടെത്തി. ഇന്നലെ അറസ്റ്റിലായ സനാഥിന് വടിവാൾ നൽകിയ കടമ്പൂർ സ്വദേശി അരുണിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ അറസ്റ്റ് ഇന്നു രേഖപ്പെടുത്തും.

തോട്ടട പന്ത്രണ്ടുകണ്ടി റോഡിൽ ഞായർ ഉച്ചയ്ക്ക് രണ്ടോടെ, വിവാഹ പാർട്ടിക്കു നേരെയുണ്ടായ ബോംബേറിലാണു വരന്റെ സുഹൃത്തായ ഏച്ചൂരിലെ ബാലക്കണ്ടി ഹൗസിൽ സി.എം. ജിഷ്ണു കൊല്ലപ്പെട്ടത്. സംഭവത്തിൽ നാലു പേരെ ഇതുവരെ അറസ്റ്റ് ചെയ്തു.

ഏച്ചൂർ സംഘത്തിന്റെ നേതാവായ മിഥുനാണു സംഭവങ്ങളുടെ പ്രധാന ആസൂത്രകനെന്ന് പൊലീസ് പറയുന്നു. ബോംബുണ്ടാക്കുന്നതിനു നേതൃത്വം നൽകിയതും സഹായത്തിനു വേണ്ടി സനാഥിന്റെ സംഘത്തെ വിളിച്ചു വരുത്തിയതും മിഥുനാണെന്ന് പൊലീസ് ഇന്നലെ സ്ഥിരീകരിച്ചു. 3 ബോംബുകളുമായാണു സംഘം എറിഞ്ഞതെന്നും പൊലീസ് പറഞ്ഞു.

English Summary: Kannur Bomb Attack: Police Identified Who Given Explosives

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com