ADVERTISEMENT

കൊച്ചി ∙ സംസ്ഥാനത്ത് സാംസ്കാരിക, രാഷ്ട്രീയ, സമൂഹിക കൂടിച്ചേരലുകൾ നിയന്ത്രിക്കണമെന്നാവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹർജിയിൽ ഹർജിക്കാരനു ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. ന്യായാധിപർ ആരുടെയും കളിപ്പാവകളല്ല. വില കുറഞ്ഞ പ്രശസ്തിക്കു വേണ്ടി കോടതിയുടെ സമയം പാഴാക്കരുതെന്ന് ജസ്റ്റിസ് വിനോദ് ചന്ദ്രൻ ശാസിച്ചു. ഹർജി പിൻവലിക്കാനായി കോടതി തള്ളി.

സിപിഎം സംസ്ഥാന സമ്മേളനം നടക്കാനിരിക്കെ തിരുവനന്തപുരം സ്വദേശി അരുൺ രാജാണ് 50ലധികം പേർ കൂടിച്ചേരുന്നത് അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് കോടതിയിലെത്തിയത്. കാസർകോട് 50 പേരിൽ കൂടുതലുള്ള സമ്മേളനങ്ങൾക്ക് വിലക്കേർപ്പെടുത്തിയ ജനുവരി 21ലെ ഹൈക്കോടതി ഉത്തരവ് സംസ്ഥാനത്തു മൊത്തമായി നടപ്പിലാക്കണമെന്നായിരുുന്നു ആവശ്യം.

English Summary: Public Interest Litigation demanding Gathering ban: High Court dismissed petition

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com