ADVERTISEMENT

ലക്നൗ∙ ഉത്തർപ്രദേശിലെ 12 ജില്ലകളിലെ 61 മണ്ഡലങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ട വോട്ടെടുപ്പിൽ 54% പോളിങ് രേഖപ്പെടുത്തി. രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണു വോട്ടെടുപ്പു നടന്നത്. 692 സ്ഥാനാർഥികള്‍ മാറ്റുരച്ച അഞ്ചാം ഘട്ടത്തിൽ 2.24 കോടി വോട്ടർമാരാണ് വിധിയെഴുതിയത്.  വോട്ടെടുപ്പ് പൊതുവെ സമാധാനപരമായിരുന്നു. മാർച്ച് 3, 7 തീയതികളിലാണ് അടുത്ത ഘട്ടങ്ങൾ.

ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ, മന്ത്രിമാരായ സിദ്ധാർഥ് നാഥ് സിങ്, രാജേന്ദ്ര പ്രതാപ് സിങ് (മോത്തി സിങ്), നന്ദ് ഗോപാൽ ഗുപ്ത, രമാപതി ശാസ്ത്രി എന്നിവരായിരുന്നു മത്സരരംഗത്തുള്ള പ്രമുഖർ.  2017ലെ തിരഞ്ഞെടുപ്പിൽ ഇവിടെയുള്ള 61ൽ 50 സീറ്റുകളും ബിജെപിയും സഖ്യകക്ഷികളും നേടിയിരുന്നു. പ്രതാപ്ഗഡ് കുണ്ട മണ്ഡലത്തിലെ സമാജ് വാദി സ്ഥാനാർഥി ഗുൽഷൻ യാദവിന്റെ വാഹനവ്യൂഹത്തിനു നേരെ ആക്രമണമുണ്ടായി.

English Summary: Uttar Pradesh election 2022 phase 5 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com