‘കൊലപാതകത്തിനു കാരണം പ്രണയത്തെച്ചൊല്ലിയുള്ള തർക്കം’; കുറ്റം സമ്മതിച്ച് പ്രവീൺ
Mail This Article
തിരുവനന്തപുരം∙ തമ്പാനൂരിലെ ഹോട്ടൽമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയ കാട്ടാക്കട സ്വദേശിനി ഗായത്രിയുടേതു കൊലപാതകമെന്നു പൊലീസ്. പ്രണയബന്ധത്തെ ചൊല്ലിയുള്ള തർക്കമാണു കൊലപാതകത്തിനു കാരണം.
ഗായത്രിയെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയതാണെന്നു ഒപ്പുമുണ്ടായിരുന്ന പ്രവീൺ സമ്മതിച്ചെന്നു പൊലീസ് അറിയിച്ചു. കൊലപാതകത്തിനുശേഷം കടന്നുകളഞ്ഞ പ്രവീണിനെ ഞായറാഴ്ച ഉച്ചയ്ക്കു കൊല്ലം പരവൂരിൽ വച്ചാണ് പൊലീസ് പിടികൂടിയത്.
ഗായത്രിയും പ്രവീണും ശനിയാഴ്ച ഉച്ചയ്ക്കാണു ഹോട്ടലിൽ മുറിയെടുത്തത്. വൈകിട്ട് പ്രവീൺ മുറിയിൽനിന്നു പുറത്തുപോയി. ആ സമയം മുറി പുറത്തുനിന്നു പൂട്ടിയ നിലയിലായിരുന്നു.
രാത്രിയോടെ യുവതി മുറിയിലുണ്ടെന്നു പറഞ്ഞു ഹോട്ടലിലേക്ക് ഒരു ഫോൺ സന്ദേശം വന്നു. തുടർന്ന് ഹോട്ടൽ അധികൃതർ പൊലീസിനെ അറിയിക്കുകയും പൊലീസെത്തി മുറി കുത്തിത്തുറക്കുകയുമായിരുന്നു.
തിരുവനന്തപുരത്തെ ജ്വല്ലറിയിൽ ഡ്രൈവറാണ് പ്രവീൺ. ഇതേ സ്ഥാപനത്തിൽ എട്ടു മാസം മുൻപ് ഗായത്രിയും ജോലി നോക്കിയിരുന്നു.
English Summary: Woman found dead in hotel room in Thampanoor