ADVERTISEMENT

മുംബൈ ∙ ഗോവ നിയമസഭാ തിരഞ്ഞെടുപ്പു ഫലം ഈ മാസം പത്തിനു വരാനിരിക്കെ, പ്രതിപക്ഷ നേതാക്കളുടെ ഫോൺ ചോർത്തുന്നതായി മുതിർന്ന ശിവസേന നേതാവ് സഞ്ജയ് റാവുത്ത് ആരോപിച്ചു. നേരത്തേ, മഹാരാഷ്ട്രയിൽ പരീക്ഷിച്ച രീതിയാണ് ഇക്കാര്യത്തിൽ ഗോവയിൽ തുടരുന്നതെന്ന് മഹാരാഷ്ട്രയിലെ മുതിർന്ന ബിജെപി നേതാവും ഗോവയിൽ പാർട്ടിയുടെ ചുമതല വഹിക്കുന്നയാളുമായ ദേവേന്ദ്ര ഫഡ്നവിസിനെ പരോക്ഷമായി വിമർശിച്ച് റാവുത്ത് പറഞ്ഞു. 

2019 നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷമാണ് മഹാരാഷ്ട്രയിൽ രാഷ്ട്രീയ എതിരാളികളുടെ ഫോൺ ചോർത്തുന്ന രീതി തുടങ്ങിയത്. അതിന്റെ പേരിൽ വനിതാ പൊലീസ് ഓഫിസർക്കെതിരെ കേസ് നിലവിലുണ്ട്. ഗോവയിൽ ആർക്കും ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യമുണ്ടായാൽ സമ്മർദം ചെലുത്താനായി കേന്ദ്ര ഏജൻസികളെ അവിടെ ‘വിന്യസിക്കാനുള്ള’ സാധ്യത ഏറെയാണ്. 

ഫോൺ ചോർത്തുന്നതായി കഴിഞ്ഞ ദിവസം ഗോവയിലെ കോൺഗ്രസ് നേതാക്കൾ ആരോപിച്ചിരുന്നു. പ്രതിപക്ഷ നേതാവായ ദിഗംബർ കാമത്ത്, മഹാരാഷ്ട്ര ഗോമന്ദക് പാർട്ടി നേതാവ് സുധീർ ധൻവിൽകർ, ഗോവ ഫോർവേഡ് പാർട്ടി നേതാവ് വിജയ് സർദേശായ് എന്നിവരുടെ ഫോണുകളും ചോർത്തുന്നതായി സഞ്ജയ് റാവുത്ത് അവകാശപ്പെട്ടു.

English Summary: Phones Of Goa Leaders Tapped, Alleges Shiv Sena Leader Sanjay Raut

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com