ADVERTISEMENT

തിരുവനന്തപുരം ∙ കേരളം കൊടിയ പ്രതിസന്ധികളുടെ താഴ്ചകളെ അതിജീവിച്ചു തുടങ്ങിയെന്നു ധനമന്ത്രി കെ.എൻ.ബാലഗോപാൽ. ജിഎസ്ടി വരുമാനത്തിൽ 14.5% വര്‍ധനയുണ്ടായി. റഷ്യ–യുക്രെയ്ന്‍ യുദ്ധം മൂലം വിലക്കയറ്റത്തിനു സാധ്യതയുണ്ട്. വിലക്കയറ്റം തടയാൻ 2000 കോടി രൂപ വകയിരുത്തും. കോവിഡ് നാലാംതരംഗമുണ്ടായേക്കാം. ഉന്നത വിദ്യാഭ്യാസരംഗത്തെ നവീകരണം ലക്ഷ്യം. ഹ്രസ്വകാല കോഴ്സുകള്‍ക്ക് 20 കോടി അനുവദിച്ചു.

മുഖ്യമന്ത്രിയുടെ നവകേരള ഫെലോഷിപ് 150 പേര്‍ക്ക്. കേരളത്തില്‍ ലോകസമാധാന സമ്മേളനം വിളിച്ചുചേര്‍ക്കും. ആഗോളസമാധാന സെമിനാറിന് രണ്ടുകോടി രൂപ ബജറ്റില്‍ വകയിരുത്തി. കേന്ദ്രസര്‍ക്കാരിനു ധനകാര്യയാഥാസ്ഥിതികത്വം തലയ്ക്കുപിടിച്ച അവസ്ഥയാണ്. കോവിഡ് സൃഷ്ടിച്ച അസമത്വങ്ങള്‍ക്കിടയിലും കോര്‍പറേറ്റുകളെ സഹായിക്കുന്നു. സംസ്ഥാനത്തിന്റെ നികുതിവിഹിതം കേന്ദ്രം അന്യായമായി വെട്ടിക്കുറയ്ക്കുകയാണ്. വിഭവങ്ങള്‍ കേന്ദ്രത്തിന്, ക്ഷേമകാര്യച്ചുമതല സംസ്ഥാനങ്ങള്‍ക്ക് എന്നതാണ് നിലയെന്നും ബാലഗോപാൽ പറഞ്ഞു.

English Summary: 2000 crores allocated to defend price hike in Kerala Budget 2022 says FM KN Balagopal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com