ADVERTISEMENT

തിരുവനന്തപുരം ∙ റബര്‍ വിലയും ഉല്‍പാദനവും ഉപയോഗവും വര്‍ധിപ്പിക്കാന്‍ ബജറ്റിൽ നടപടി. പിഡബ്ല്യുഡി റോഡ് നിര്‍മാണത്തിന് റബര്‍ ഉല്‍പന്നങ്ങള്‍ ഉപയോഗിക്കാന്‍ 50 കോടി അനുവദിച്ചു. കാര്‍ഷിക സബ്സിഡി വിതരണത്തിലെ പാളിച്ചകള്‍ പരിഹരിക്കാൻ പിഎസിഎ സംവിധാനം നടപ്പാക്കും.

കുട്ടനാട്ടിലെ വെള്ളപ്പൊക്കദുരിതം പരിഹരിക്കാന്‍ ബജറ്റില്‍ 140 കോടി അനുവദിച്ചു. വിളനാശം തടയാന്‍ 51 കോടി. ഇടുക്കി, വയനാട് പാക്കേജുകള്‍ക്ക് 75 കോടിയും അനുവദിച്ചു. വന്യമൃഗങ്ങളുടെ ആക്രമണം തടയാനുള്ള പദ്ധതികള്‍ക്ക് 25 കോടി. വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കായി 7 കോടി അനുവദിച്ചു.

മണ്ണൊലിപ്പ് തടയാനും തീരസംരക്ഷണത്തിനും 100 കോടി നീക്കിവച്ചു. പമ്പ–തോട്ടപ്പള്ളി വെള്ളപ്പൊക്ക നിയന്ത്രണത്തിന് 5 കോടി. മത്സ്യബന്ധന മേഖലയ്ക്ക് 240 കോടി; കടല്‍സുരക്ഷ പദ്ധതിക്ക് 5.5 കോടിയും അനുവദിച്ചു.

English Summary: Kerala budget 2022; Rubber products to use road building

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com