ADVERTISEMENT

ലോകത്തെ എന്നും ഭീതിപ്പെടുത്തുന്ന ആണവമേഖലകളിലൊന്നാണ് ചെർണോബിൽ. ഇന്ന് യുദ്ധമുഖരിതമായ യുക്രെയ്നിൽ സ്ഥിതി ചെയ്യുന്ന ചെർണോബിൽ ആണവ പ്ലാന്റിൽ 1986 ഏപ്രിൽ 26 ലെ പൊട്ടിത്തെറിയിൽ വീടും നാടും വിട്ടകലേണ്ടി വന്നത് പതിനായിരങ്ങൾക്കാണ്. എത്രപേർക്ക് അന്ന് ജീവൻ നഷ്ടപ്പെട്ടു എന്നതിന് കൃത്യമായി കണക്കുപോലുമില്ല. ശേഷം നിരവധി പേരുടെ രാവും പകലുമില്ലാത്ത അധ്വാനമാണ് ചെർണോബിലിനെ സുരക്ഷിതമാക്കി വന്നത്. എന്നാൽ ആയുധങ്ങളും ടാങ്കുകളുമായി 2022 ഫെബ്രുവരി അവസാനത്തോടെ കടന്നെത്തിയ റഷ്യൻ സൈന്യം  ചെർണോബിലിൽ  ചെലവഴിച്ച ആ അഞ്ച് ആഴ്ച ചെർണോബിലിനു പുറംലോകവുമായുള്ള ബന്ധവും നഷ്ടമായി. അതോടെ ലോകം വീണ്ടും ഭീതിയിലായി.

എന്തുകൊണ്ടാണ് റഷ്യൻ സൈന്യം ചെർണോബിലിൽ എത്തിയപ്പോൾ ലോകത്തിന്റെ നെഞ്ചിടിപ്പ് വീണ്ടുമുയർന്നത്? 1986 ൽ ചെർണോബിൽ ദുരന്തമുണ്ടായി ദിവസങ്ങൾ കഴിഞ്ഞാണ് പുറംലോകത്തോട് ആ വിവരം പോലും പറയാൻ സോവിയറ്റ് യൂണിയൻ തയാറായത്. അത്തരത്തിൽ മറ്റൊരു ദുരൂഹത ബാക്കിവച്ചാണോ ചെർണോബിലിൽനിന്ന് ഇത്തവണ റഷ്യൻ സംഘം മടങ്ങിയത്? ചെർണോബിൽ ഇപ്പോഴും ഒരു പടുകൂറ്റൻ അണുബോംബിനു സമാനമാണെന്ന് യുക്രെയ്ൻ പറയുന്നതിന്റെ കാരണമെന്താണ്? കാണാം മനോരമ എക്സ്പ്ലെയ്‌നർ വിഡിയോ.

English Summary : What’s behind latest scare at Chernobyl plant?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com