ADVERTISEMENT

തിരുവനന്തപുരം∙ പി.സി.ജോര്‍ജിനെതിരായ പൊലീസ് നടപടി അര്‍ധമനസ്സോടെയെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. മൂന്നുദിവസം കഴിഞ്ഞു കേസെടുത്തതു കോടതിയില്‍നിന്ന് തിരിച്ചടി ഉണ്ടാകുമെന്ന ഭയത്താലാണ്. ബിജെപിയെ പിണക്കാതിരിക്കാന്‍ സര്‍ക്കാര്‍ എല്ലാ കരുതലും എടുത്തുവെന്നും സുധാകരന്‍ പറഞ്ഞു.

അതേസമയം, പ്രസംഗം നടത്തി 24 മണിക്കൂറിന് ശേഷം മാത്രമാണ് പി.സി.ജോർജിനെ പൊലീസ് അറസ്റ്റ് ചെയ്തതെന്ന് വി.ഡി.സതീശൻ ആരോപിച്ചു. വിദ്വേഷ പ്രസംഗം നടത്തുന്നതാണോ അഭിപ്രായ സ്വാതന്ത്ര്യം? ഹിന്ദുവിന്റെ പേരിൽ സംഘപരിവാർ നടത്തുന്നതു ഹിന്ദുവിരുദ്ധ നിലപാടുകളാണ്. പി.സി ജോർജിനെ കൊണ്ട് ഇതു പറയിപ്പിച്ച സംഘപരിവാറിനെതിരെയും നടപടി എടുക്കണമെന്ന് വി.ഡി. സതീശൻ ആവശ്യപ്പെട്ടു.

വിദ്വേഷം സൃഷ്ടിക്കാനുളള നീക്കം യുഡിഎഫ്, എല്‍ഡിഎഫ്  വ്യത്യാസമില്ലാതെ സമൂഹം ചെറുക്കുമെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. കേരളത്തില്‍ ക്ലച്ച് പിടിക്കില്ലെന്ന് കണ്ടാണ് ബിജെപി നീക്കം. സര്‍ക്കാര്‍ ഈ അറസ്റ്റ് കൊട്ടിഘോഷിച്ചു കൊണ്ടുപോകേണ്ടതില്ലെന്നും പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. 

പി.സി.ജോര്‍ജിനെ കാണാന്‍ പോയ വി.മുരളീധരന്റെ നടപടി തെറ്റായ സന്ദേശമെന്ന് യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ.ഫിറോസ് പറഞ്ഞു. മന്ത്രിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പി.കെ.ഫിറോസ് പറഞ്ഞു.

English Summary: Sudhakaran on PC George arrest

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com