ADVERTISEMENT

ദുരൂഹതകള്‍ ഏറെയുണ്ട് റിഫ മെഹ്നുവിന്റെ മരണത്തില്‍. പോസ്റ്റ്​മോര്‍ട്ടം ചെയ്യാതെ മൃതദേഹം എത്തിക്കണമെന്നും വേഗത്തില്‍ ഖബറടക്കണമെന്നും ആര്‍ക്കായിരുന്നു നിര്‍ബന്ധം എന്ന ചോദ്യമാണ് പൊലീസ് അടക്കം ഉയര്‍ത്തുന്നത്. ഇനി ദുരൂഹതയുടെ ചുരുളഴിയാന്‍ അധികം താമസമില്ല. റിഫയ്ക്ക് നീതി ലഭിക്കാനും.  എല്ലാ തെളിവുകളും ശേഖരിച്ച് മെഹ്നാസിനെ അഴിക്കുള്ളിലാക്കാനാണ് പൊലീസ് നീക്കം. 

റിഫയും ഭർത്താവ് മെഹ്നാസും ദുബായിൽ വച്ചുണ്ടായ ചില അസ്വാരസ്യങ്ങൾ മറ നീക്കി പുറത്തു വന്നിരിക്കുകയാണ്. മറ്റൊരു പെണ്‍കുട്ടിയുടെ പേരില്‍ റിഫ മെഹ്നാസിനോട് കലഹിച്ചിരുന്നതായി ബന്ധുക്കൾ പറയുന്നു. ഒരു ബംഗാളി പെൺകുട്ടിയുമായുള്ള ബന്ധമാണ് ബന്ധുക്കൾ എടുത്തു പറയുന്നത്. ഈ പെൺകുട്ടിയ്ക്കു ജോലി വാങ്ങി നൽകാൻ മെഹ്നാസ് ശ്രമിച്ചിരുന്നതായും പറയുന്നു. ഇവനു തന്നെ ജോലിയില്ല. ഒരു ബംഗാളി പെൺകുട്ടിയ്ക്കു ജോലി വാങ്ങിച്ചു കൊടുക്കാൻ ഇവർ തമ്മിലുള്ള ബന്ധമെന്താണ്- പിതാവ് ചോദിക്കുന്നു. ദുബായിൽ റിഫ ജോലി ചെയ്തിരുന്ന കടയിൽ മെഹ്നാസെത്തി സംസാരിക്കുന്നതിന്റെ സിസിടിവി വിഡിയോ പുറത്തു വന്നിരുന്നു. അൽപ നേരം കഴിഞ്ഞപ്പോൾ റിഫ കരഞ്ഞു പോകുന്നതും ദൃശ്യത്തിലുണ്ട്. 

പിന്നെ കാണുന്നത് മെഹ്നാസും സുഹൃത്ത് ജംഷാദും റിഫയും കൂടാതെ മറ്റൊരു പെൺകുട്ടിയും ഇരിക്കുന്നതാണ്. ഇതും സിസിടിവി ദൃശ്യത്തിൽ പതിഞ്ഞിട്ടുണ്ട്. ഇവിടെ വച്ച് ഇവർ ഏറെ നേരം സംസാരിക്കുന്നതും തുടർന്ന് റിഫ കണ്ണു തുടച്ചു കൊണ്ടു ഇറങ്ങിപ്പോകുന്നതും കാണാം.

English Summary : Rifa Mehnas CCTV footage

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com