ADVERTISEMENT

കൊച്ചി ∙ തൃക്കാക്കരയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ക്യാംപ് ചെയ്ത് പ്രചാരണം ഏകോപിപ്പിക്കുന്നതിൽ ആശങ്കയില്ലെന്നു യുഡിഎഫ് സ്ഥാനാർഥി ഉമ തോമസ്. പി.ടി.തോമസിനെതിരെ മുഖ്യമന്ത്രി നടത്തിയ ‘സൗഭാഗ്യ പരാമർശ’ത്തിന് ജനം മറുപടി നൽകും. കനത്ത മഴ തുടരുമ്പോൾ വെള്ളക്കെട്ട് ഉൾപ്പെടെയുള്ള വിഷയങ്ങൾ ജനം ചർച്ച ചെയ്യട്ടെയെന്നും ഉമ മനോരമ ന്യൂസിനോട് പറഞ്ഞു.

ഇടതു മുന്നണിയുടെ തിരഞ്ഞെടുപ്പ് ഏകോപനത്തിനായി തൃക്കാക്കരയില്‍ ക്യാംപ് ചെയ്യുന്ന മുഖ്യമന്ത്രി, ഭരണപരമായ ആവശ്യങ്ങൾക്കു മാത്രമാണു തിരുവനന്തപുരത്തേക്ക് പോവുക. ലോക്കൽ കമ്മിറ്റികളിൽ പങ്കെടുത്തുകൊണ്ടാണു മുഖ്യമന്ത്രിയുടെ പ്രവർത്തനം. സിൽവർലൈൻ അടക്കമുള്ള വിഷയങ്ങളുയർത്തി തൃക്കാക്കരയിൽ തിരഞ്ഞെടുപ്പ് നേരിടുന്ന സർക്കാരിന് വിജയം അഭിമാനകാര്യമാണ്. തൃക്കാക്കരയും നേടി നൂറു സീറ്റ് തികയ്ക്കുകയാണ് എൽഡിഎഫ് ലക്ഷ്യമിടുന്നത്.

English Summary: Uma Thomas about CM Pinarayi Vijayan camps at Thrikkakara for By Election

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com