1991 ജൂൺ 11; ചില കാര്യങ്ങൾ ചോദിച്ച ശേഷം അടുത്ത ദിവസം വിട്ടയച്ചേക്കാമെന്ന ഉറപ്പിൽ കവിയും സ്കൂൾ അധ്യാപകനുമായ കുയിൽദാസനും അർപ്പുതമ്മാളും പൊലീസിന് കൈമാറിയതാണ് അന്ന് 19 വയസു മാത്രം പ്രായമുണ്ടായിരുന്ന ‘അറിവ്’ എന്നു വിളിക്കുന്ന ജി.ഇ പേരറിവാളൻ എന്ന മകനെ. ആ ‘അടുത്ത ദിവസം’ ആകാൻ നീണ്ട 31 വർഷം വേണ്ടി വന്നു എന്നു മാത്രം, അതും 2022 മേയ് 18 ന് സുപ്രീം കോടതിയുടെ നിർദ്ദേശപ്രകാരം പേരറിവാളനെ മോചിപ്പിച്ചപ്പോൾ. അന്ന് പേരറിവാളൻ എന്ന അറിവിനെ കൂട്ടിക്കൊണ്ടു പോയ പൊലീസ് ആ 19കാരനെ വിട്ടയിച്ചില്ല, മകനെ കാണാൻ മാതാപിതാക്കളെ അനുവദിച്ചുമില്ല. അടുത്ത 59 ദിവസവും പേരറിവാളൻ എവിടെയെന്നു പോലും മാതാപിതാക്കൾക്കറിയില്ലായിരുന്നു. മകൻ പൊലീസ് കസ്റ്റഡിയിലാണെന്ന് എല്ലാവരും അറിയുമല്ലോ എന്നോർത്ത് ഹേബിയസ് കോർപസ് ഹർജി നൽകാൻ പോലും അവർ ഭയപ്പെട്ടു. മകൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും അതുകൊണ്ടു തന്നെ പ്രശ്നങ്ങളൊന്നും കൂടാതെ മോചിതനാകുമെന്നുമുള്ള ഉറപ്പിലായിരുന്നു ആ കാത്തിരിപ്പെന്ന് പേരറിവാളന്റെ അമ്മയെക്കുറിച്ചുള്ള പുസ്തകമെഴുതിയ പൂങ്കുഴലി പറയുന്നു. മകന്റെ വിധി അറിഞ്ഞതോടെ ആരംഭിച്ച പോരാട്ടം 31 വർഷം കഴിയുമ്പോൾ സുപ്രീം കോടതി വിധിയുടെ രൂപത്തിൽ ആ കാത്തിരിപ്പിന് അവസാനമിട്ടു. അതിനിടയിൽ ഒന്നിനും തളർത്താനാവാത്ത ഒരമ്മയുടെ നീതിക്കായുള്ള പോരാട്ടമുണ്ട്, മൂന്ന് പതിറ്റാണ്ട് ജയിലറയിൽ ഹോമിച്ചിട്ടും ജീവിതം തിരികെ പിടിക്കുന്ന ഒരൻപതുകാരന്റെ ആത്മവിശ്വാസമുണ്ട്, നീതിക്കായി പൊരുതുന്ന അനേകം മനുഷ്യരുടെ പോരാട്ടത്തിന്റെ ചരിത്രവും.
9 വോൾട്ടിന്റെ 2 ബാറ്ററി; ജയിലിൽ കുടുങ്ങിയ 31 വർഷം, പേരറിവാളൻ മോചിതനാകുമ്പോൾ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.