മുല്ലപ്പെരിയാര്‍ മരംമുറി: ബെന്നിച്ചന്‍ തോമസിന് എതിരായ നടപടി ശാസനയില്‍ ഒതുക്കി
Mail This Article
തിരുവനന്തപുരം∙ മുല്ലപ്പെരിയാര്‍ ഡാമിന് സമീപത്തെ 15 മരങ്ങള്‍ മുറിക്കാന്‍ അനുമതി നല്‍കിയ സംഭവത്തിൽ, ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ബെന്നിച്ചന്‍ തോമസിന് എതിരായ നടപടി ശാസനയില്‍ ഒതുക്കി. നയപരമായ കാര്യങ്ങളില്‍ എന്തെങ്കിലും തീരുമാനമെടുക്കുന്നതിനു സർക്കാരിന്റെ മുൻകൂർ അനുമതി വേണമെന്ന കാര്യം ഓർമിപ്പിച്ചുകൊണ്ടാണു നടപടി ശാസനയിൽ ഒതുക്കിയത്. വനംവകുപ്പ് നടത്തിയ അന്വേഷണത്തിലാണ് ശാസന നൽകി വിഷയം അവസാനിപ്പിക്കാനുള്ള തീരുമാനം.
ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ആയിരിക്കെ മുല്ലപ്പെരിയാർ ഡാമിനു സമീപമുള്ള 15 മരങ്ങൾ മുറിക്കാൻ അനുവാദം നൽകിയത് സംസ്ഥാന താൽപര്യത്തിനു വിരുദ്ധമാണെന്ന് കാണിച്ച് അദ്ദേഹത്തെ സർവീസിൽനിന്ന് സസ്പെൻഡ് ചെയ്തിരുന്നു. പിന്നീട് ചീഫ് സെക്രട്ടറി തല അന്വേഷണത്തിനുശേഷം സർവീസിലേക്കു തിരിച്ചെടുത്തു. എന്നാൽ വകുപ്പുതല അന്വേഷണം പുരോഗമിക്കുകയായിരുന്നു.
വെള്ളിയാഴ്ച പുതിയ വനം മേധാവിയെ തിരഞ്ഞെടുക്കാനിരിക്കെയാണ് അന്വേഷണം അവസാനിപ്പിച്ചത്.
English Summary: Mullaperiyar Tree Felling Case: Investigation report in favor of Bennichan Thomas