തൃശൂരിൽ മരിച്ച കമിതാക്കളിൽ യുവതി കൊല്ലപ്പെട്ടതു തന്നെ; സ്ഥിരീകരിച്ച് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
Mail This Article
തൃശൂർ ∙ ബുധനാഴ്ച തൃശൂരിലെ സ്വകാര്യ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ കമിതാക്കളിൽ, യുവതി കൊല്ലപ്പെട്ടതാണെന്നു പോസ്റ്റ്മോർട്ടത്തിൽ സ്ഥിരീകരിച്ചു. തൃശൂർ കല്ലൂർ സ്വദേശിനിയായ രസ്മയാണു കൊല്ലപ്പെട്ടത്. ഇതേ മുറിയിൽ പാലക്കാട് മേലാർകോട് കൊട്ടേക്കാട് സ്വദേശി ഉറവക്കോട്ടിൽ ഗിരിദാസിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.
രസ്മയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയശേഷം ഗിരിദാസ് തൂങ്ങിമരിച്ചതാണെന്ന പൊലീസിന്റെ പ്രാഥമിക നിഗമനം ശരിവയ്ക്കുന്നതാണു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഭർത്താവുമായി പിരിഞ്ഞു കഴിഞ്ഞിരുന്ന രസ്മയുമായി ഗിരിദാസ് അടുപ്പത്തിലായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ഞായറാഴ്ച ഹോട്ടലിൽ മുറിയെടുത്ത ഇവരെ ബുധൻ വൈകിട്ട് ഏഴോടെ മുറിക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
English Summary: Resma's death is Murder, says Postmortem report