ADVERTISEMENT

കൊച്ചി∙ ലക്ഷദ്വീപ് തീരത്തുനിന്ന് 1,526 കോടി രൂപ വിലവരുന്ന ലഹരിമരുന്ന് പിടികൂടിയ കേസില്‍ പാക്കിസ്ഥാന്‍ ബന്ധം സ്ഥിരീകരിച്ച് ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് (ഡിആർഐ). പാക്കിസ്ഥാനില്‍നിന്ന് ലഹരിമരുന്ന് ഇന്ത്യയിലേക്ക് കടത്തുന്ന സംഘമാണ് പിടിയിലായതെന്നാണു ഡിആർഐ കണ്ടെത്തൽ. പാക്കിസ്ഥാനിലെ പഞ്ചസാര മില്ലിന്റെ മേല്‍വിലാസത്തിലാണ് ഹെറോയിന്‍ കൊണ്ടുവന്നത്. സംഘത്തില്‍ തിരുവനന്തപുരം സ്വദേശികളായ 2 മലയാളികളുമുണ്ടെന്നും ഡിആർഐ വ്യക്തമാക്കി.

അഫ്ഗാനിസ്ഥാനിൽനിന്നു കടൽമാർഗം ലഹരിമരുന്നു കടത്താൻ പദ്ധതിയിട്ട കേസിലെ പ്രതികളെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കഴിഞ്ഞദിവസം ചോദ്യം ചെയ്തു. 218 കിലോഗ്രാം ലഹരിമരുന്നു കടത്തിയത് ഇന്ത്യയിലേക്കു തന്നെയാണെന്ന പ്രാഥമിക നിഗമനത്തിലാണ് അന്വേഷണ സംഘം. ആർക്കു വേണ്ടിയാണു വൻതോതിൽ ലഹരിയെത്തിയതെന്നും ഇവരുടെ വിദേശബന്ധവും കണ്ടെത്തേണ്ടതുണ്ട്.

ഓരോ കിലോഗ്രാം വീതമുള്ള പൊതികളായാണു ബോട്ടുകളിൽ ഹെറോയിൻ സൂക്ഷിച്ചിരുന്നത്. ഇതേ കടൽപ്പാതയിലൂടെ ശ്രീലങ്കയിലേക്കു വൻതോതിൽ ലഹരി കടത്താറുണ്ടെങ്കിലും കസ്റ്റഡിയിലുള്ളവരുടെ കൂട്ടത്തിൽ ശ്രീലങ്കൻ സ്വദേശികളില്ല. രഹസ്യവിവരത്തെത്തുടർന്നു തീരസംരക്ഷണ സേനയും ഡിആർഐയും സംയുക്തമായി നടത്തിയ പരിശോധനയിലാണു ലഹരിമരുന്ന് ഒളിപ്പിച്ചു കടത്തിയ 2 ബോട്ടുകൾ കസ്റ്റഡിയിലെടുത്തത്.

heroin-kochi
പിടിച്ചെടുത്ത ഹെറോയിൻ

English Summary: Pakistan connection revealed in Heroin seized off Lakshadweep coast case says DRI

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com