കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാനാവില്ല; ‘സംസ്ഥാനം കൈകാര്യം ചെയ്യണം’
Mail This Article
ന്യൂഡൽഹി∙ കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാനാവില്ലെന്ന നിലപാട് കേന്ദ്ര സർക്കാർ ആവർത്തിച്ചു. ഈ ആവശ്യമുന്നയിച്ചു കെ. മുരളീധരൻ എംപി നടത്തിയ നിവേദനത്തിനു നൽകിയ മറുപടിയിൽ സംസ്ഥാന സർക്കാരിന് വന്യജീവി സംരക്ഷണ നിയമത്തിലെ വകുപ്പുകളുപയോഗിച്ച് പ്രശ്നം കൈകാര്യം ചെയ്യാനാവുമെന്നും വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ് മറുപടി നൽകി. ബജറ്റ് സമ്മേളനത്തിൽ കേരള എംപിമാർ ഇക്കാര്യമുന്നയിച്ചപ്പോഴെടുത്ത അതേ നിലപാട് കേന്ദ്രസർക്കാർ ആവർത്തിച്ചു.
സംസ്ഥാന ചീഫ് വൈൽഡ് ലൈഫ് വാർഡൻ നേരത്തേയും നിയമത്തിലെ വകുപ്പുകളുപയോഗിച്ച് വന്യമൃഗ ശല്യം നേരിട്ടിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. ആവാസ വ്യവസ്ഥയുടെ സന്തുലനം പരിഗണിച്ച് കാട്ടുപന്നിയെ കൊല്ലാനാവില്ലെന്നും മറുപടിയിൽ പറഞ്ഞു.
English Summary : Centre again rejects K Muraleedharan MP's plea to declare wild boar as vermin