ADVERTISEMENT

കോഴിക്കോട് ∙ ഭരണവിരുദ്ധ വികാരമല്ല തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചതെന്നു സിപിഎം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട്. ട്വന്റി20 അടക്കമുള്ളവർ യുഡിഎഫിനെ സഹായിച്ചു. ഇത് ഒരു ഉപതിരഞ്ഞെടുപ്പ് മാത്രമാണ്. സര്‍ക്കാരിന്റെ  പ്രവര്‍ത്തനം വിലയിരുത്താനുള്ള തിരഞ്ഞെടുപ്പല്ല. യുഡിഎഫ് സ്ഥാനാർഥി ഉമ തോമസിനെതിരായ സൈബര്‍ ആക്രമണത്തെ കുറിച്ച് അറിയില്ലെന്നും വൃന്ദ പറഞ്ഞു.

പരിസ്ഥിതി സംരക്ഷിച്ചു കൊണ്ടുള്ള വികസനമാണ് പാര്‍ട്ടി നിലപാടെന്നും വിദഗ്ധാഭിപ്രായം പരിഗണിച്ചുമാത്രമേ സില്‍വര്‍ലൈന്‍ പദ്ധതി നടപ്പാക്കുകയുള്ളൂ എന്നും വൃന്ദ വ്യക്തമാക്കി. തൃക്കാക്കരയിലേത് അപ്രതീക്ഷിത പരാജയമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി അഭിപ്രായപ്പെട്ടു. കണക്കുകൂട്ടലുകള്‍ തെറ്റിയെന്നും പാഠം പഠിക്കണമെങ്കില്‍ പഠിക്കുമെന്നും എം.എ.ബേബി പറഞ്ഞു.  

തൃക്കാക്കരയിലെ വൻതോൽവി സിപിഎം രാഷ്ട്രീയമായും സംഘടനാപരമായും പരിശോധിക്കാൻ തീരുമാനിച്ചിരുന്നു. രണ്ടു തലങ്ങളിലും പാളിച്ച വന്നോ എന്ന സംശയമാണു പ്രാഥമിക ചർച്ചകൾ നൽകുന്നത്. ‘അനുമതികൾ കിട്ടിയാൽ സിൽവർലൈനുമായി മുന്നോട്ടു പോകും’ എന്നായിരുന്നു തൃക്കാക്കരയ്ക്കു ശേഷം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം.

English Summary: Thrikkakara bypoll Election was not assessment of LDF govt: Brinda Karat

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com