ADVERTISEMENT

കൊച്ചി∙ അടിയന്തര ചികിത്സ ആവശ്യമുള്ള രോഗികളെ കൊച്ചിയിൽ എത്തിക്കേണ്ട എയര്‍ ആംബുലൻസ് കേന്ദ്രമന്ത്രിയുടെ ദ്വീപ് സന്ദർശനത്തിനു വിട്ടുനൽകി ലക്ഷദ്വീപ് ഭരണകൂടം. തലയിൽ തേങ്ങ വീണ് ഗുരുതരമായി പരുക്കേറ്റ ഒന്നര വയസ്സുകാരനടക്കം നാല് പേരാണ് ഗുരുതരാവസ്ഥയിൽ വിവിധ ദ്വീപുകളിൽ എയര്‍ ആംബുലൻസ് കാത്തിരിക്കുന്നത്. എമർജൻസി ഇവാക്വേഷനു ഡോക്ടർമാർ നിർദ്ദേശം നൽകിയ രോഗികളാണിവർ.

കാലാവസ്ഥാ മുന്നറിയിപ്പ് നിലനിൽക്കുന്നതിനാൽ ഹെലികോപ്റ്ററിനു പറക്കാൻ സാധിക്കില്ലെന്നാണ് ദ്വീപ് ആരോഗ്യ ഡയറക്ടർ ഇവരെ അറിയിച്ചത്. എന്നാൽ ദ്വീപ് സന്ദർശിക്കുന്ന കേന്ദ്രമന്ത്രി അശ്വിനി കുമാറുമായി ഇതേ ഹെലികോപ്റ്റർ അഗത്തിയിൽനിന്ന് വിനോദസഞ്ചാര ദ്വീപായ ബംഗാരയിലേക്ക് രാവിലെ പത്തരയോടെ യാത്ര തിരിച്ചു.

അഗത്തിയിൽനിന്ന് ഒന്നര വയസ്സുകാരനെ യാത്രാ വിമാനത്തിൽ കൊച്ചിയിലെത്തിക്കാനാണ് ശ്രമം. മറ്റ‍ു രോഗികൾ ചെത്തിലത്ത്, ആന്ത്രോത്ത് ദ്വീപുകളിൽ ആയതിനാൽ എയര്‍ ആംബുലൻസ് മാത്രമാണ് ആശ്രയം. എയര്‍ ആംബുലൻസ് കേന്ദ്രമന്ത്രിയുടെ സന്ദർശനത്തിന് വിട്ടുനൽകിയ ദ്വീപ് ഭരണകൂടത്തിന്റെ നടപടിക്കെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്.

English Summary: Union Minister Travels in Air Ambulance; Protest at Lakshadweep

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com