പരീക്ഷാഫലം അട്ടിമറിക്കാൻ ശ്രമിച്ചു: അധ്യാപകർക്കെതിരെ വി.ശിവൻകുട്ടി
Mail This Article
തിരുവനന്തപുരം ∙ ഹയർസെക്കൻഡറി, വൊക്കേഷനൽ ഹയര്‍സെക്കൻഡറി പരീക്ഷാ ഫലം അട്ടിമറിക്കാൻ ചില അധ്യാപകർ ശ്രമിച്ചെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. ഇതു സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തും. മൂല്യനിർണയം ആരംഭിച്ച ശേഷമുള്ള മിന്നൽ പണിമുടക്ക് അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു. പ്ലസ് ടു, വിഎച്ച്എസ്ഇ ഫലപ്രഖ്യാപനത്തിനിടെയാണ് മന്ത്രി ഗുരുതര ആരോപണം ഉന്നയിച്ചത്.
83.87 ആണ് ഈ വർഷത്തെ വിജയശതമാനം. കഴിഞ്ഞ വർഷം 87.94 ആയിരുന്നു വിജയശതമാനം. ആകെ 2,028 സ്കൂളുകളിലായി 3,61,901 പേർരാണ് പരീക്ഷ എഴുതിയത്. ഇതിൽ 3,02,865 പേർ ഉന്നതവിജയം നേടി. 78 സ്കൂളുകള്‍ 100 ശതമാനം വിജയം നേടി. മലപ്പുറം ജില്ലയിലാണ് കൂടുതൽ വിദ്യാർഥികൾ എ പ്ലസ് നേടിയത്. 20 ദിവസം കൊണ്ട് ടാബുലേഷൻ പൂർത്തിയാക്കി ഫലം പ്രഖ്യാപിക്കാനായെന്ന് മന്ത്രി പറഞ്ഞു.
English Summary: Teachers Tried to subvert exam results V Sivankutty