സമരത്തിൽ വിദ്വേഷ മുദ്രാവാക്യം വിളിക്കാനും കല്ലെറിയാനും കുട്ടികൾ; ആസൂത്രിതമെന്ന് കമ്മിഷൻ
Mail This Article
തിരുവനന്തപുരം ∙ കുട്ടികളെ വിദ്വേഷമുദ്രാവാക്യം വിളിക്കുന്നതിനും പ്രതിഷേധങ്ങള്‍ക്കിടെ കല്ലെറിയുന്നതിനും ആസൂത്രിതമായി ഉപയോഗിക്കുന്നതായി ദേശീയ ബാലാവകാശ കമ്മിഷന്. വിവിധ സംസ്ഥാനങ്ങളില്‍ നടക്കുന്ന ഇത്തരം സംഭവങ്ങള്‍ക്കു പിന്നില്‍ ചില സംഘടനകളുടെ ഏകോപനം ഉണ്ടായെന്നു സംശയമുള്ളതായി കമ്മിഷന് അധ്യക്ഷന്‍ മനോരമ ന്യൂസിനോട് പറഞ്ഞു. ഇക്കാര്യത്തിൽ എന്‍െഎഎ അന്വേഷണത്തിനു ശുപാര്‍ശ ചെയ്തു.
ആലപ്പുഴയില്‍ പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ കുട്ടിയെക്കൊണ്ട് വിദ്വേഷ മുദ്രാവാക്യം വിളിപ്പിച്ച സംഭവത്തെ തുടര്‍ന്നാണ് കമ്മിഷന് ഈ വിഷയത്തില്‍ വിശദമായ പരിശോധന ആരംഭിച്ചത്. ബിജെപി മുൻ നേതാക്കളുടെ പ്രവാചകവിരുദ്ധ പരാമര്‍ശത്തിനെതിരെ വിവിധ ഇടങ്ങളില്‍ നടന്ന പ്രതിഷേധങ്ങളിലും കുട്ടികളെ പങ്കെടുപ്പിച്ചിരുന്നതായും പലതും സംഘര്‍ഷത്തില്‍ കലാശിച്ചതായും കമ്മിഷന് കണ്ടെത്തി. ഇത്തരത്തില്‍ കുട്ടികളെ പങ്കെടുപ്പിച്ച് നടക്കുന്ന പ്രതിഷേധങ്ങളുടെ സ്വഭാവത്തില്‍ കമ്മിഷന് സംശയമുണ്ട്.
ആലപ്പുഴയിലെ റാലിയില്‍ പൊലീസ് സ്വീകരിച്ച നടപടിയില്‍ കമ്മിഷന് തൃപ്തരാണ്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന ഇടപെടലുണ്ടാകുമെന്നും കമ്മിഷന് അധ്യക്ഷന്‍ അറിയിച്ചു.
English Summary: National Commission for Protection of Child Rights