സർക്കാരും പൊലീസും നടപ്പാക്കുന്നതു രണ്ടു നീതിയോ എന്ന ചോദ്യം സമീപകാലത്തു ഏറ്റവും ശക്തമായ ഉന്നയിക്കപ്പെട്ട സംഭവങ്ങളാണു കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ സുപ്രീം കോടതിയിൽ കേട്ടത്. ഗുജറാത്ത് കലാപത്തിലെ ഗുൽബർഗ് കൂട്ടക്കൊല കേസിൽ നരേന്ദ്ര മോദിക്കു ക്ലീൻ ചിറ്റ് നൽകിയ സാക്കിയ ജാഫ്രി കേസിൽ കോടതിയുടെ വിമർശനപരമായ പരാമർശങ്ങൾക്കു പിന്നാലെ, സാമൂഹിക പ്രവർത്തക ടീസ്റ്റ സെതൽവാദ് അറസ്റ്റ് ചെയ്യപ്പെട്ടു. ടീസ്റ്റയ്ക്ക് എതിരെ ഉന്നയിക്കപ്പെടുന്നതിനെക്കാൾ ഗുരുതരമായ കുറ്റങ്ങൾ കോടതി ഉന്നയിച്ച ബിജെപിയുടെ മുൻ വക്താവ് നൂപുർ ശർമയ്ക്കെതിരെ പൊലീസിന് അനങ്ങനാകുന്നില്ല. നൂപുറിനെതിരായ വിമർശനങ്ങൾക്കിടെ ചിലർക്കു പൊലീസ് ‘ചുവപ്പുപരവതാനി’ വിരിച്ചു കൊടുക്കുകയാണെന്ന വിമർശനമാണ് കോടതി ഉയർത്തിയത്. എന്താണ് സത്യത്തിൽ ടീസ്റ്റയുടെയും നൂപുറിന്റെയും കാര്യത്തിൽ കോടതിയെടുത്ത നിലപാടുകൾ എന്നതും ഇതു വ്യാഖ്യാനിക്കപ്പെട്ട രീതിയും പൊലീസ് തുടർന്നു സ്വീകരിച്ച നടപടികളുമെല്ലാം പൊലീസിനെയും സർക്കാരിനെയും ചോദ്യമുനയിലാക്കുന്നതാണ്.
Premium
ടീസ്റ്റയ്ക്ക് അതിവേഗ അറസ്റ്റ്: കോടതി കുടഞ്ഞ നൂപുർ പുറത്ത്; രണ്ടു നീതിയോ?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.