കോവിഡിന്റെ പുതിയ വകഭേദം ബിഎ.2.75 ഇന്ത്യയിൽ; നിരീക്ഷിക്കുന്നുവെന്ന് ഡബ്ല്യുഎച്ച്ഒ

COVID Test | Kolkata (Photo by DIBYANGSHU SARKAR / AFP)
കൊൽക്കത്തയിൽ തെരുവിൽ കോവിഡ് പരിശോധനയ്ക്കായി സ്രവം സ്വീകരിക്കുന്നു. (Photo by DIBYANGSHU SARKAR / AFP)
SHARE

ജനീവ∙ കൊറോണ വൈറസിന്റെ ഒമിക്രോൺ വകഭേദത്തിന്റെ പുതിയ വകഭേദം ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തതായി ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ). ബിഎ.2.75 എന്നാണ് ഈ വകഭേദത്തിന് പേരിട്ടിരിക്കുന്നത്. ഇതു നിരീക്ഷിക്കുന്നുണ്ടെന്നും സംഘടന വ്യക്തമാക്കി.

‘കഴിഞ്ഞ രണ്ടാഴ്ചയായി ലോകവ്യാപകമായി കോവിഡ് കേസുകളിൽ 30 ശതമാനത്തോളം വർധനയുണ്ടായിട്ടുണ്ട്. ഡബ്ല്യുഎച്ച്ഒയുടെ ആറിൽ നാലു സബ്–റീജിയണുകളിലും കഴിഞ്ഞയാഴ്ച കേസുകളിൽ വർധനയുണ്ടായിട്ടുണ്ട്’ – സംഘടനയുടെ ഡയറക്ടർ ജനറൽ ടെഡ്രോസ് അഥാനോം ഘെബ്രെയെസുസ് അറിയിച്ചു.

‘യൂറോപ്പിലും അമേരിക്കയിലും ബിഎ.4, ബിഎ.5 വകഭേദങ്ങൾ കാര്യമായി വ്യാപിക്കുന്നു. ഇന്ത്യയിൽ ഇതിന്റെ പുതിയ വകഭേദമായ ബിഎ.2.75 കണ്ടെത്തിയിട്ടുണ്ട്. ഇതു പരിശോധിക്കുകയാണ്’ – ഘെബ്രെയെസുസ് കൂട്ടിച്ചേർത്തു. ഈ വകഭേദം ഇന്ത്യയിലാണ് ആദ്യം കണ്ടതെന്നും പിന്നീട് മറ്റു 10 രാജ്യങ്ങളിൽ കണ്ടെത്തിയെന്നും ഡബ്ല്യുഎച്ച്ഒ ശാസ്ത്രജ്ഞ സൗമ്യ സ്വാമിനാഥൻ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ പറയുന്നു.

ജൂൺ 27 – ജൂലൈ 3 വരെയുള്ള കാലയളവിൽ ലോകവ്യാപകമായി 4.6 മില്യൺ കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കഴിഞ്ഞയാഴ്ചത്തേതിൽനിന്ന് മരണനിരക്കിൽ 12 ശതമാനത്തിന്റെ കുറവുണ്ട്. ആകെ 8100 മരണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഈ ജൂലൈ 3 വരെ ആകെ 546 ദശലക്ഷംപേർക്ക് കോവിഡ് വന്നിട്ടുണ്ട്. 63 ലക്ഷം പേർ മരിക്കുകയും ചെയ്തുവെന്നാണ് റിപ്പോർട്ട്.

English Summary: New Covid Sub-Variant BA 2.75 Detected In India, Says WHO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
Video

മൂന്നുനേരം ഭക്ഷണം കിട്ടുന്നത് ലക്ഷ്വറി ആയിരുന്നു

MORE VIDEOS